അടിമാലി(ഇടുക്കി): വനവാസികളെ തല്ലിയോടിച്ച് വീട് ചാമ്പലാക്കി കപ്പയിട്ട സംഭവത്തില്‍ ശക്തമായ നടപടികളുമായി പോലീസ്. ഭൂമാഫിയ തലവന്‍ പടിക്കപ്പ് സ്വദേശി ബോബന് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് അന്വേഷണം. പ്രതികള്‍ക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണ ചുമതല മൂന്നാര്‍ ഡിവൈ.എസ്.പി അനിരുദ്ധനാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊന്നപ്പന്, മകള്‍ വിമല,പൊന്നപ്പന്റെ സഹോദരി ഒടയക്കാളി എന്നിവരുടെ മൊഴിയെടുത്തു. എസ്.പിയുടെ ഹൈറേഞ്ച് സ്പൈഡേഴ്സ് സ്ക്വാഡും അന്വേഷണത്തെ സഹായിക്കാന്‍ രംഗത്തുണ്ട്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
വനവാസികളെ വേട്ടയാടിയ സ്ഥലം ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമളിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വീട് കത്തിച്ച് കപ്പയിട്ട സ്ഥലത്ത് വീട് നിര്‍മ്മിച്ച് നല്കാന് ജില്ലാഭരണകൂടം തയ്യാറാകണമെന്ന് ബിനു ജെ കൈമള്‍ ആവശ്യപ്പെട്ടു. വീട് നിര്‍മ്മിച്ച് നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ വനവാസികള്‍ക്ക് ബിജെപി വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: