ലോകത്തില്‍ 18,000ത്തോളം പക്ഷി വംശങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗവും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണെന്ന് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ഗവേഷകനായ ജോയല്‍ ക്രാഫ്റ്റ് അറിയിച്ചു. കണ്ടെത്തിയ 95 ശതമാനം പക്ഷികളുടേയും വിശദ വിവരങ്ങള്‍ ഗവേഷക സംഘം പുറത്തുവിട്ടിട്ടുണ്ട്.
ഇതിനു മുമ്പു വരെ 9000 മുതല്‍ 10,000 വരെ പക്ഷികളുടെ വംശമാണുള്ളതെന്നാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തല്‍. ആദ്യമായാണ് ഇത്രയും പക്ഷി വംശങ്ങള്‍ ലോകത്തുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
പക്ഷികളുടെ രൂപം, തൂവലുകള്‍, നിറം, മറ്റു പ്രത്യേകതകള്‍ എന്നിവയെല്ലാം ഗവേഷക സംഘം പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകത്ത് 18000 വിഭാഗങ്ങളിലുള്ള പക്ഷിജാലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ജേര്‍ണലായ പ്ളസ് വണ്ണില്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: