കോട്ടയം: നൈപുണ്യവികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കലവറയില്ലാത്ത സഹായവാഗ്ദാനവുമായി കേന്ദ്ര നൈപുണ്യ വികസന-സംരഭകത്വമന്ത്രി രാജീവ് പ്രതാപ് റൂഡി.
പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന’ പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിടറബ്ബര്മേഖലയില് നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിയുടെ സഹായവാഗ്ദാനം ഹര്‍ഷാരവങ്ങളോടെയാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കാനുതകുന്ന ഏതു പദ്ധതി തയാറാക്കിയാലും കേന്ദ്രം പിന്തുണയ്ക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം തടസമല്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് നൈപുണ്യ വികസന രംഗത്തു കൂടൂതല്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചത്. ലോകത്തെ മറ്റു രാജ്യങ്ങളില്‍ തൊഴിലാളികളില്‍ 50 മുതല്‍ 90 ശതമാനം വരെ അതത് മേഖലകളില്‍ വിദഗ്ദ്ധരാണ്. എന്നാല്‍ ഭാരതത്തില്‍ തൊഴിലാളികളില്‍ മൂന്നു ശതമാനം മാത്രമാണ് അതത് രംഗത്ത് നൈപുണ്യം സിദ്ധിച്ചവര്‍. തൊഴില്നിപുണരായ ആളുകളുടെ കുറവല്ല നമ്മുടെ രാജ്യത്ത് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത്. തൊഴില്പരിചയത്തിന് അംഗീകാരം നല്‍കാത്തതും സര്ട്ടിഫിക്കേഷന് പോലുള്ള നടപടികള്‍ കൈക്കൊള്ളാത്തതുമാണ് ഈ പിന്നാക്കാവസ്ഥക്ക് പ്രധാനകാരണം.
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍,റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. അജിത്കുമാര്‍, ട്രെയിനിങ്ങ് ഡയറക്ടര്‍ പി. സുധ, നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ചീഫ് പ്രോഗ്രാം ഓഫിസര്‍ വിശാല്‍ ശര്‍മ, ബോര്‍ഡ് സെക്രട്ടറി വിജു ചാക്കോ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: