തിരുവനന്തപുരം: രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങള്‍ അനുവദിക്കരുതെന്ന് സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു, സ്ഥലം മാറ്റത്തിന് മാനദണ്ഡം നിശ്ചയിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംഘടനാ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. മാറിമാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളൊക്കെ രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ പീഡിപ്പിക്കുന്നു. ഇത് ജീവനക്കാര്‍ക്ക് ഏറെ ബുദ്ധമുട്ടുണ്ടാക്കുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥതയും കുറയുന്നു.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി ഉറപ്പുവരുത്തണമെന്ന് ഫെറ്റോ ആവശ്യപ്പെട്ടു. നിലവിലെ സംവിധാനം ശരിയല്ല. നിയമമില്ലാത്തതിനാല്‍ ജീവനക്കാരെ എങ്ങോട്ട് വേണമെങ്കിലും സ്ഥലം മാറ്റാം. അന്തര്‍ ജില്ലാ സ്ഥലം മാറ്റങ്ങള്‍ക്ക് സര്‍വ്വീസ് സീനിയോറിറ്റി ആയിരിക്കണം മാനദണ്ഡമാക്കേണ്ടത്. ക്ലാസ്-4 ജീവനക്കാരെ അവരുടെ ആവശ്യപ്രകാരമോ അച്ചടക്ക നടപടികളുടെ ഭാഗമായോ അല്ലാതെ സ്ഥലം മാറ്റാന്‍ പാടില്ല. സെക്രട്ടേറിയറ്റിന് ജില്ലാ ഓഫീസുകളില്ലാത്തതിനാല് അവിടത്തെ സ്ഥലം മാറ്റത്തിന് പ്രത്യേക മാനദണ്ഡം ഉള്‍പ്പെടുത്തണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലംമാറ്റനിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇതനുസരിച്ച് ഫെബ്രുവരി 28ന് മുമ്പ് സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കണം. മൂന്ന് സ്ഥലങ്ങളിലേക്ക് അപേക്ഷ നല്‍കാം. ആദ്യത്തേത് ലഭിച്ചില്ലെങ്കില്‍ സീനിയോറിറ്റി അനുസരിച്ച് രണ്ടാമത്തെ സ്ഥലത്തോ മൂന്നാമത്തേതിലോ നല്‍കും. മെയ് 31ന് മുമ്പ് സ്ഥലം മാറ്റം പൂര്‍ത്തിയാക്കണം.
ഫെറ്റോയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍, എസ്.കെ.ജയകുമാര്‍ (എന്‍ജിഒ സംഘ്), ബി.മനു (കെജിഒ സംഘ്), പി.എസ്.ഗോപകുമാര്‍ (എന്റ്റിയു), എസ്.വിനോദ്കുമാര്‍, റ്റി.ഐ.അജയകുമാര്‍ (സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്) ഇടതു വലതു പക്ഷ യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: