ന്യൂദല്‍ഹി: നോട്ട് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറാകാതെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളി. ചര്‍ച്ചക്ക് തയ്യാറായി പ്രധാനമന്ത്രി സഭയിലെത്തിയപ്പോഴും ബഹളം വെച്ച പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ അവസാനിക്കും. പ്രതിപക്ഷ പ്രതിഷേധം കാരണം ഒരു ദിവസം പോലും ഇതുവരെ സഭാനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
ലോക്സഭയിലാണ് പ്രധാനമന്ത്രി ഇന്നലെ ഹാജരായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരായ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കി. ചോദ്യോത്തര വേള തടസപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണി വരെ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളത്തില്‍ മുങ്ങിയതിനാല്‍ ഇന്നലത്തേക്ക് പിരിഞ്ഞു.
ബഹളം നടക്കുമ്പോള്‍ പ്രധാനമന്ത്രി ലോക്സഭയിലുണ്ടായിരുന്നു.
പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നാവശ്യപ്പെടുന്ന പ്രതിപക്ഷം അതിനനുവദിക്കാത്ത കാഴ്ചയാണ് പാര്‍ലമെന്റില്‍ ദൃശ്യമായത്. രാജ്യസഭയിലും റിജിജുവിനെതിരായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷം സഭ തടസപ്പെടുത്തി. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ട് മണിവരെ നിര്‍ത്തിവെച്ച രാജ്യസഭ ബഹളം തുടര്‍ന്നതിനാല്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: