ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉള്‍പ്പെടെ, നോട്ട് റദ്ദാക്കലിനെതിരെ രംഗത്തുള്ള, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കമ്മീഷന് വ്യവസ്ഥയില്‍ കള്ളപ്പണം വെളുപ്പിച്ചു നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്.
കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, എന്‍സിപി, ജനതാദള്‍ – യു എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ തനിനിറം ഇന്ത്യാ ടുഡേയാണ് ഒളികാമറാ ഓപ്പറേഷനിലൂടെ വ്യക്തമാക്കിയത്. എഐസിസി ഓഫീസ് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാവിന്റെ പ്രവര്‍ത്തനം. ദല്‍ഹി, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെ നേതാക്കളാണ് കുടുങ്ങിയത്.
കോണ്‍. നേതാവ് താരിഖ് സിദ്ദിഖിക്കിനാണ് എഐസിസി ആസ്ഥാനത്തെ കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്നതിന്റെ നേതൃത്വം. ഓഫീസിലെത്തിയ ഇന്ത്യാ ടുഡേ ലേഖകനോട് ഒരു കോടി രൂപ വെളുപ്പിച്ച് നല്‍കാമെന്ന് വ്യക്തമാക്കുന്ന സിദ്ദിഖി ഒരു സന്നദ്ധ സംഘടനയെ കാണാനും നിര്‍ദ്ദേശിക്കുന്നു. മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നും എന്നാല്‍, എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പില്ലെന്നും ഇയാള്‍ പറയുന്നു. ദല്‍ഹി ന്യൂനപക്ഷ വികസന കോര്പ്പറേഷന് മുന്‍ ചെയര്‍മാനാണ് സിദ്ദിഖി.
നാല്‍പ്പത് ശതമാനം നല്കിയാല് പത്ത് കോടി രൂപ വെളുപ്പിച്ച് നല്‍കാമെന്നാണ് ബിഎസ്പി ഗാസിയാബാദ് ജില്ലാ പ്രസിഡന്റ് വീരേന്ദ്ര യാദവ്, ബിസിനസുകാരനെന്ന വ്യാജേന തന്നെ സമീപിച്ച ലേഖകന്‍ വാഗ്ദാനം ചെയ്യുന്നത്. എസ്പി നോയിഡ നേതാവായ ടിറ്റു യാദവും പഴയ നോട്ടുകള്‍ മാറ്റി നല്‍കാനാകുമെന്ന് വ്യക്തമാക്കുന്നു.
നാല്‍പ്പത് ശതമാനമാണ് ടിറ്റുവിനു കമ്മീഷന് വേണ്ടത്. എന്‍സിപി ജനറല്‍ സെക്രട്ടറി രവികുമാര്‍, യൂണിറ്റ് പ്രസിഡന്റ് കന്‍വാര്‍ പ്രതാപ്, ജനതാദള്‍ – യു നേതാവ് സതീഷ് സൈനി എന്നിവരും മുപ്പത് ശതമാനം നല്കി കള്ളപ്പണം വെളുപ്പിക്കാമെന്ന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: