ന്യൂദല്‍ഹി: ആക്സിസ് ബാങ്കില്‍ വീണ്ടും കള്ളപ്പണം കണ്ടെത്തി. ദല്‍ഹി നോയിഡയിലെ ബ്രാഞ്ചില്‍ 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടി രൂപയുടെ കള്ളപ്പണമാണ് ആദായനികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. നേരത്തെ 44 വ്യാജ അക്കൗണ്ടുകളിലായി നൂറ് കോടിയുടെ കള്ളപ്പണം കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി നോട്ട് മാറ്റി നല്‍കിയതിന് രണ്ട് മാനേജര്‍മാരെ അറസ്റ്റ് ചെയ്തു. 16 ജീവനക്കാരെ ബാങ്ക് സസ്പെന്‍ഡ് ചെയ്തു. ആക്സിസ് ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടായേക്കും.
താഴ്ന്ന വരുമാനമുള്ളവരുടെയും തൊഴിലാളികളുടെയും പേരിലാണ് കോടികള്‍ നിക്ഷേപമുള്ള അക്കൗണ്ടുകളുള്ളത്. നോട്ട് റദ്ദാക്കിയതിന് ശേഷം നോയിഡയിലെ ഒരു ജ്വല്ലറി 600 കോടിയുടെ ആഭരണങ്ങള്‍ വിറ്റഴിച്ചു. ഈ പണം ആക്സിസ് ബാങ്കിലെ നോയിഡ ബ്രാഞ്ചിലാണ് നിക്ഷേപിച്ചത്. ഇതിലുള്ള അന്വേഷണത്തിലാണ് കള്ളപ്പണം കണ്ടെത്തിയത്. മൂന്നാമത്തെ വലിയ ബാങ്കാണ് ആക്സിസ് ബാങ്ക്. ക്രമക്കേടുകള്‍ തടയാന്‍ സര്‍ക്കാര്‍ ബാങ്കിന് നിര്‍ദ്ദേശം നല്കി. ആരോപണങ്ങള്‍ ബാങ്ക് അധികൃതര്‍ നിഷേധിച്ചു. രാജ്യവ്യാപകമായി ആക്സിസ് ബാങ്ക് ശാഖകളില്‍ റെയ്ഡ് നടത്താനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: