ശ്രീനഗര്‍: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് കൈയില്‍ പണമില്ലാതായ ഭീകരര്‍ ബാങ്കുകള്‍ കൊള്ളയടിക്കുന്നു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുള്ള ജമ്മു കശ്മീര്‍ ബാങ്കിന്റെ ബ്രാഞ്ച് ഭീകരര്‍ കൊള്ളയടിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തു.
നാല് ഭീകരര്‍ രന്തിപ്പോരയിലുള്ള ബാങ്കില്‍ കടന്നുകയറി തോക്കു ചൂണ്ടി പണമപഹരിച്ച് കടന്നു. വിവരമറിഞ്ഞ് എത്തിയ പോലീസിനു നേരെ നാട്ടുകാര്‍ കല്ലേറും തുടങ്ങി.
നോട്ട് അസാധുവാക്കിയതോടെ സൈന്യത്തെയും മറ്റും കല്ലെറിയാനും ഭീകരപ്രവര്‍ത്തനം നടത്താനും നാട്ടുകാര്‍ക്ക് നല്കാന് ഭീകരസംഘടനകള്‍ക്ക് പണമില്ലാതായി. തുടര്‍ന്നാണ് അവര്‍ ബാങ്കു കൊള്ള തുടങ്ങിയത്.
നോട്ട് അസാധുവാക്കലിന് ശേഷം ഇത് മൂന്നാമത്തെ സംഭവമാണ്. ഈ മാസം എട്ടിന് ചരാര്‍ ഇ ഷെരീഫിലെ ബാങ്കില്‍ നിന്ന് ഭീകരര്‍ 13 ലക്ഷം കൊള്ളയടിച്ചു. നവംബര്‍ 25ന് ബദ്ഗാമിലെ ബാങ്ക് ലഷ്ക്കര്‍ ഭീകരര്‍ കൊള്ളയടിച്ച് 14 ലക്ഷം കവര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: