തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൂടിയ ബോര്‍ഡ് യോഗം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര’ത്തിന്റെ പേര് ‘ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന് നാമകരണം ചെയ്തതിന് നിയമസാധുതയില്ല. ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാരിന് നല്കി സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിന് വിധേയമായി മാത്രമേ ഇപ്രകാരമുള്ള നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. പ്രയാര്‍ മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്മാന് ആയിരുന്ന സമയത്തും കോര്‍പ്പറേഷന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനിലും നിയമാധിഷ്ഠിതമായ രീതിയില്‍ ഭേദഗതികള്‍ നടത്താതെയാണ് ആ കോര്‍പ്പറേഷനെ ‘സമുന്നതി’ എന്ന് നാമകരണം ചെയ്തത്. ഈ പേരുമാറ്റങ്ങളൊന്നും നിയമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല. ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിനും ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഈ രീതിയിലുള്ള ഭരണപരിഷ്കാരങ്ങള്‍ നടത്തുന്നത് ശരിയല്ല.
അഡ്വ. പി.കെ. ശങ്കരന് കുട്ടി, തിരുവനന്തപുരം
നിയമസഭാ പ്രമേയം വിലപ്പോവില്ല
കറന്‍സി അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും പിന്‍വലിക്കുന്നതുമൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതും ദേശീയനയത്തിന്റെ ഭാഗവും ഇന്ത്യയ്ക്ക് മുഴുവന്‍ ബാധകവുമാണ്. ഈ സാഹചര്യത്തില്‍ ഈ നയത്തിനെതിരെ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് ശരിയായില്ല.
1990 ല്‍ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സമയത്ത് പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് ക്രീമിലെയര്‍ പരിധി നിശ്ചയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ ശുപാര്‍ശ പ്രകാരം കേരളത്തിലെ പിന്നാക്കക്കാരില്‍ സമ്പന്നരില്ലെന്നും ആയതിനാല്‍ ക്രീമിലെയര്‍ പരിധി കേരളത്തിന് ബാധകമല്ലെന്നും തീരുമാനിച്ച് സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കി കേന്ദ്രത്തിനയച്ചിരുന്നു. പക്ഷേ വിലപ്പോയില്ല. ക്രീമിലയര്‍ പരിധി കേരളത്തിനും ബാധകമാക്കി.
ജയശ്രീ എസ്. നായര്‍, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: