ന്യൂദല്‍ഹി: വ്യോമസേനാ ഉദ്യോഗസ്ഥര്‍ മതപരമായ കാരണങ്ങള്‍ നിരത്തി താടിവയ്ക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നീണ്ട താടി വളര്‍ത്തിയതിന് സേന പിരിച്ചുവിട്ട അന്‍സാരി അഫ്താബ് അഹമ്മദ് എന്നയാളുടെ ഹര്‍ജി തള്ളി ഉത്തരവ്.
പിരിച്ചുവിട്ടത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും താടിവയ്ക്കാന്‍ മൗലികാവകാശം ഉണ്ടെന്നും കാട്ടി ഇയാള്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
സൈനികര്‍ താടിവയ്ക്കരുതെന്ന നിയമം അവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമൊന്നുമല്ല. ഇത്തരം നിയമങ്ങള്‍ ് അച്ചടക്കം ഉറപ്പാക്കാനാണ്. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 2008ലാണ് അന്‍സാരിയെ വ്യോമസേന പിരിച്ചുവിട്ടത്.
എല്ലാ മുസ്ലിംകളും താടി വളര്‍ത്താറില്ലെന്നും അത് നിര്‍ബന്ധമല്ലെന്നും വേണമെങ്കില്‍ ആകാമെന്നേ മുസ്ലിം മതം പറയുന്നുള്ളുവെന്നും ആഗോളതലത്തില്‍ താടി അംഗീകരിച്ചിട്ടില്ലെന്നും വ്യോമസേന കോടതിയില്‍ ബോധിപ്പിച്ചു.
അതിനാല്‍ താടിയും മുടിയും വടിക്കുന്നതിന് മുസ്ലിം മതത്തില്‍ വിലക്കുണ്ടെന്ന വാദത്തിലും കഴമ്പില്ലെന്നും വ്യോമസേന വാദിച്ചു. കേസ് അന്തിമ വാദം കേള്‍ക്കാന്‍ കോടതി മാറ്റിവച്ചു.
തള്ളിയത് ആന്റണിയുടെ വാദം
സുപ്രീം കോടതി തള്ളിയത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ വാദം. സൈന്യത്തിലെ മുസ്ലിംകള്ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് അന്ന് ആന്റണി പറഞ്ഞത്.
താടിവളര്‍ത്തുന്ന മുസ്ലിം സൈനികര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും അന്ന് പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശിച്ചു. 2009ല്‍ ഈ ഉത്തരവ് പിന്‍വലിച്ചു.
2002 ജനുവരി ഒന്നിനു മുന്‍പ് സൈന്യത്തില്‍ ചേര്‍ന്നവര്‍ക്ക്, അവര്‍ ചേരും മുന്‍പ് താടിയും മീശയും ഉള്ളവര്‍ക്ക് അത് വളര്‍ത്താമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നയം. ചേര്‍ന്ന ശേഷം താടി വളര്‍ത്തിയ മുസ്ലിംകള് അതു നീക്കണം.
2002 ജനുവരി ഒന്നിനു മുന്‍പു ചേര്‍ന്ന താടി മാത്രമുള്ളവര്‍ക്ക് അത് വളര്‍ത്താം. മീശ താടിയുടെ ഭാഗമാണ്. നയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: