ശബരിമല: കേന്ദ്ര ടൂറിസം വകുപ്പ് പമ്പയുടെ വികസനത്തിനു നല്കിയ 99 കോടിയുടെ വിനിയോഗം സംബന്ധിച്ച് മൂന്നിന് ഉന്നതാധികാരസമിതി പമ്പയില്‍ പരിശോധന നടത്തും. പമ്പയുടെ നവീകരണം സൗന്ദര്യവത്ക്കരണ പദ്ധതികള്‍ എന്നിവ നടപ്പാക്കുന്നത് സംബന്ധിച്ചാണ് പരിശോധന. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമതിയോഗത്തിലാണ് തീരുമാനം.
അന്നദാന മണ്ഡപത്തിനു ചുറ്റും തറയോട് പാകി മനോഹരമാക്കാന്‍ ഒരു കോടി ഒമ്പത് ലക്ഷത്തി ഇരുപത്തയ്യായിരും രൂപയുടെ പദ്ധതിക്കും അനുമതി നല്കി. നിലവിലുള്ള ഭണ്ഡാരവും അതിനോട് ചേര്‍ന്നുള്ള കെട്ടിടവും പൊളിച്ചുമാറ്റുന്നതിനെ സംബന്ധിച്ച് ടെക്നിക്കല്‍ കമ്മിറ്റി പരിശോധന നടത്താനും തീരുമാനം. മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലുള്ള വിശ്രമകേന്ദ്രം പൊളിച്ചുനീക്കി ഭൂമിക്കടിയില്‍ ഭണ്ഡാരം നിര്‍മ്മിക്കാനാണ് ആലോചന. ക്ഷേത്രത്തിന് ചുറ്റും കോണ്‍ക്രീറ്റ് കെട്ടിടം പാടില്ലെന്ന മാസ്റ്റര്‍പ്ലാനിലെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണ് ഇത്. വലിയ നടപ്പന്തലിന്റെ നവീകരണം ഫെബ്രുവരി ആദ്യം ആരംഭിക്കും.
യോഗത്തില്‍ ഉന്നതാധികാരസമിതി ചെയര്മാന് കെ. ജയകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്, എഡിജിപി നിതിന്‍ അഗര്‍വാള്‍, ടെക്നിക്കല്‍ കമ്മറ്റി ചെയര്മാന് കസ്തൂരിരംഗന്‍, ജനറല്‍ ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്, ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍പോറ്റി, പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ്, കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മോഹന്‍കുമാര്‍, ആര്‍ക്കിടെക്ട് മഹേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: