തൊടുപുഴ: മുട്ടം എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്ഐക്കാരുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി ഗോകുലിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ അമ്മയ്ക്കൊപ്പം കോളേജിലെത്തിയ ഗോകുലിനെ എസ്എഫ്ഐക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. ഗോകുലിന്റെ നിലവിളികേട്ട് അമ്മ ബിന്ദു കോളേജിലെ ഓഫീസിനുള്ളില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ മുഖത്ത് ചോരയൊലിപ്പിച്ച് നില്ക്കുന്ന ഗോകുലിനെയാണ് കണ്ടത്. അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
ഗോകുലിനെ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. മുക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേറ്റു. ശരീരമാസകലം നീരുവച്ചു. പരിക്കേറ്റ ഗോകുല്‍ എസ്എഫ്ഐക്കാരുടെ അക്രമത്തെ എതിര്‍ത്ത് എബിപിവിയില് ചേര്‍ന്നിരുന്നു. ഇതിന് ശേഷം ഗോകുലിനെതിരെ നിരന്തരം എസ്എഫ്ഐക്കാര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണം മൂലം കോളേജില്‍ നിന്നു ടിസി വാങ്ങി മടങ്ങാനാണ് ഇന്നലെ രാവിലെ അമ്മയ്ക്കൊപ്പം എത്തിയത്. ഇതിനിടെയാണ് എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവത്തില്‍ മുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഗോകുലിനെ കാണാന്‍ ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും എസ്എഫ്ഐക്കാര്‍ ആശുപത്രിയില്‍ കയറി ആക്രമണം അഴിച്ച് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: