തലയോലപ്പറമ്പ്: എട്ട് വര്‍ഷം മുന്‍പ് കാണാതായ സ്വകാര്യ പണമിടപാടുകാരന് മാത്യുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ പോലീസ് ഇന്നലെയും തുടര്‍ന്നു. രണ്ടാം ദിവസത്തെ പരിശോധനയും വിഫലം.
തലയോലപ്പറമ്പ് പള്ളിക്കവലയിലെ വാണിജ്യ സമുച്ചയത്തിന്റെ തറ തുരന്നുള്ള പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. തരച്ചിലിനിടെ സമീപത്തെ പുരയിടത്തില്‍ നിന്ന് അസ്ഥികളുടെ അവശിഷ്ടം ലഭിച്ചത് പോലീസിന് പ്രതീക്ഷ നല്കി. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം അസ്ഥികള്‍ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രതീക്ഷയറ്റു.
ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച അസ്ഥിക്കഷണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കന്നു. കെട്ടിടത്തിനായി വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ച സമയത്ത് മണ്ണ് പുരിയിടത്തിലേക്ക് മാറ്റിയിരുന്നതായി ഉടമസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചില്ലെങ്കിലും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.
കെട്ടിട സമുച്ചയത്തിലെ രണ്ട് മുറികളാണ് ഏഴടിയോളം താഴ്ചയില്‍ തുരന്ന് മണ്ണ് നീക്കിയത്. ഒന്നും കണ്ടത്താനാകാത്ത സാഹചര്യത്തില്‍ തറ തുരന്നുള്ള പരിശോധന താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നു. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നു മണ്ണ് കൊണ്ടുപോയ മറ്റ് സ്ഥലങ്ങളില്‍ വരും ദിവസങ്ങില്‍ പൊലീസ് പരിശോധന നടത്തിയേക്കും.
തലയോലപ്പറമ്പ് പള്ളിക്കവലക്ക് സമീപം പഴയ കെട്ടിടം സ്ഥിതിചെയ്ത പ്രദേശത്താണ് പ്രതിയായ അനീഷ് കൊലപാതകത്തിന് ശേഷം മാത്യുവിന്റെ മൃതദേഹം മറവ് ചെയ്തതായി പറഞ്ഞത്. ഇവിടെയാണ് പുതിയ വാണിജ്യസമുച്ചയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: