ആദിമ മനുഷ്യര്‍ എട്ട് ലക്ഷം മുതല്‍ 12 ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലുള്ള കാലഘട്ടം മുതല്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍. ആദിമ മനുഷ്യര്‍ ഉപയോഗിച്ച അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ വിലയിരുത്തലിലെത്തിയത്.
12 ലക്ഷം വര്‍ഷം പഴക്കമുള്ള പല്ലിന്റെ മൈക്രോഫോസില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മൃഗത്തിന്റെ കോശവും പറ്റിപ്പിടിച്ചിരുന്നു. പാചകം ചെയ്യാത്ത ചെറുധാന്യത്തിന്റെ അംശങ്ങളും പുല്ലുകളുടെ ഉപഭോഗവും കാണിക്കുന്നു. പാചകത്തിന് തീ ഉപയോഗിച്ച് തുടങ്ങിയത് 18 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്. ചില ഗവേഷകര്‍ മൂന്ന്, നാല് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് വാദിക്കുന്നു. നേരത്തെ ആഫ്രിക്കയില്‍ നിന്നു ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വാദം. ചില സൈറ്റുകളിലാണ് ഇത് സംബന്ധിച്ചുള്ള വാദഗതികളുള്ളത്.
എട്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ തീ ഉപയോഗിച്ചിരുന്നതായി ഒരു സ്പാനിഷ് സൈറ്റില്‍ പറയുന്നു. കൊഴുപ്പുള്ള ഭക്ഷണം തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ശിലായുഗത്തില്‍ ഇവ ഉപയോഗിച്ചിരുന്നതായി യോര്‍ക്ക് സര്‍വകലാശാലയിലെ കാരന് ഹാര്‍ഡി പറയുന്നു. എട്ട് ലക്ഷത്തിനും 12 ലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയില്‍ ഭക്ഷണം പാകം ചെയ്ത് ഉപയോഗിച്ച് തുടങ്ങിയതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: