ഇടുക്കി: അഞ്ചേരി ബേബി വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പോലീസ് സംരക്ഷണം അനുവദിച്ചു. പോലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി രണ്ട് മാസം മുന്‍പ് ഇടുക്കി ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന് കത്ത് നല്‍കിയത്.
ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രി എം.എം മണിയാണ് മുഖ്യപ്രതി. പ്രതിയുടെ സ്വാധീനം കണക്കിലെടുത്താണ് സംരക്ഷണം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും ജില്ലാ പോലീസ് ഇത് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബേബി വധക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്കിയ വിടുതല്‍ ഹര്‍ജിയില്‍ 24ന് കോടതി വിധി പറയാനിരിക്കുകയാണ്.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് ഉള്‍പ്പെടെ മൂന്ന് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയിലും അന്ന് വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: