ആലപ്പുഴ: മാരകരോഗങ്ങളുടെ ചികിത്സാചെലവ് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച കാന്‍സര്‍ അവബോധ ക്യാമ്പ് ‘രക്ഷക രക്ഷ’ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. നാട്ടുകാര്‍ ഇരുപതു ലക്ഷവും നാല്‍പ്പതു ലക്ഷവുമൊക്കെ പിരിവെടുത്ത് രോഗികളെ സഹായിക്കുന്നു. ഇവര്‍ക്ക് ചികിത്സിയൊരുക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്.
വൃക്ക, കരള്‍ രോഗമടക്കമുള്ളവയ്ക്ക് ചികിത്സാചെലവ് എത്രയെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. ഇക്കാര്യത്തില്‍ സോഷ്യല്‍ ഓഡിറ്റ് വേണം. പല കേസിലും വീട് വരെ വിറ്റ് പണം മുടക്കിയിട്ടും രോഗി രക്ഷപ്പെടുന്നില്ല. പാവപ്പെട്ട രോഗികളെ നാട്ടുകാര്‍ പണപ്പിരിവ് നടത്തി സഹായിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ സൗജന്യമായി ചെയ്യുന്നുണ്ടോയെന്നും നാട്ടുകാര്‍ സഹായിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഫീസിളവ് നല്കുന്നുണ്ടോയെന്നും പരിശോധിക്കണം.
ചികിത്സ ഒരു സാമൂഹിക പ്രശ്നമായി മാറി. ഒരു മെഡിക്കല്‍ കോളജില്‍നിന്ന് മറ്റൊരു മെഡിക്കല്‍ കോളജിലേക്ക് രോഗിയെ റഫര്‍ ചെയ്ത് കൈയൊഴിയുന്ന അലംഭാവവും ഉത്തരവാദിത്തരാഹിത്യവും മാറ്റണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പോലീസ് മേധാവി എ. അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: