ചരല്‍ക്കുന്ന് (പത്തനംതിട്ട): സുപ്രീം കോടതി ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും കോടതികളിലെ മാധ്യമവിലക്ക് തുടരുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിഡന്‍ അജണ്ട ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
സര്‍ക്കാരിനെതിരായ കോടതി പരാമര്‍ശങ്ങള്‍ ഒന്നും വെളിച്ചം കാണാതിരിക്കാനുള്ള ലക്ഷ്യമാണിതിനു പിന്നില്‍. എസ്എസ്എന്‍സി ലാവ്ലിന് കേസില്‍ അപ്പീല്‍ വിചാരണ ജനുവരി രണ്ടിനു തുടങ്ങാനിരിക്കുകയാണ്.
തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ ഉയരുന്ന കോടതി പരാമര്‍ശങ്ങള്‍ ഒന്നും ഇപ്പോള്‍ പുറത്തു വരുന്നില്ല. പ്രത്യേകിച്ചും കാലാവധി കഴിഞ്ഞ പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന കാര്യത്തിലായാലും, റവന്യൂ തട്ടിപ്പുകളുടെ കാര്യത്തിലായാലും. അവ വാര്ത്തയാകാതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് മാധ്യമ വിലക്കില്‍.
ഗവര്‍ണ്ണര്‍ പ്രതിഷേധം അറിയിച്ചിട്ടും, സുപ്രീം കോടതി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടും പ്രശ്നം കീറാമുട്ടിയാണ്. ഇതിനു പിന്നില്‍ പിണറായി വിജയന്റെ വ്യക്തിപരമായ അജണ്ടയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: