ന്യൂദല്‍ഹി: രാജസ്ഥാന് ബിക്കാനീറിലെ ഭൂമി തട്ടിപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്രക്ക് തിരിച്ചടി. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എന്‍ഫോഴ്സമെന്റ് നല്കിയ സമന്‍സിനെതിരെ വാദ്രയുടെ കമ്പനി സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന് ഹൈക്കോടതി തള്ളി.
സമന്‍സ് ചോദ്യം ചെയ്യാതെ അനുസരിക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.കെ. ലോഹ്റ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എന്‍ഫോഴ്സ്മെന്റിന് നിര്‍ദ്ദേശം നല്കി. ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ചുമതല വഹിക്കുന്ന മഹേഷ് നാഗറിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസയച്ചത്. ജനുവരി ആദ്യവാരം ഹാജാരാകണം.
രണ്ട് ഭൂമിയിടപാടില്‍ രാജസ്ഥാന് പോലീസും മഹേഷിന് സമന്‍സ് അയച്ചിട്ടുണ്ട്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. എന്തങ്കിലും പ്രയാസമുണ്ടെങ്കില്‍ ജില്ലാ പോലീസ് മേധാവി, ഐജി എന്നിവരെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹരിയാനയിലും രാജസ്ഥാനിലും വദ്രയുടെ ഭൂമി ഇടപാടിലെ പ്രധാനിയാണ് മഹേഷ്.
2009ലും 2011നും ഇടയില്‍ സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെ ഏഴ് കമ്പനിക്ക് രാജസ്ഥാന് സര്‍ക്കാര്‍ നിയമവിരുദ്ധമായി 1400 ഏക്കര്‍ ഭൂമി കൈമാറിയിരുന്നു. 2014ല്‍ ഭൂമി ഇടപാട് സംബന്ധിച്ച് പോലീസ് പതിനെട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2015 ജനവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: