തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അനശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗ്രാമീണ സേവനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ബോണ്ട് വ്യവസ്ഥയോടെ മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവനം നടത്തണമെന്ന ഉത്തരവ് മരവിപ്പിക്കാമെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവ് മരവിപ്പിക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ആവശ്യം അംഗീകരിക്കും വരെ സമരം തുടരാനും തീരുമാനിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രത്യേക യോഗം ചേര്‍ന്നാണ് സമരം തുടരാന്‍ പി.ജി ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഹൗസ് സര്ജന്മാരും പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: