തിരുവനന്തപുരം: ക്രിസ്തുവിന്റെ വഴിയാണ് ഇടതുപക്ഷത്തിന്റേതുമെന്നു പറയുന്ന പിണറായി വിജയന് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രസ്താവന ജനം മറന്നിട്ടില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്.
മുമ്പ് ഒരു ബിഷപ്പിനെ നികൃഷ്ടജീവി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ക്രിസ്തുവിന്റെ വഴിയാണ് ഇടതുപക്ഷത്തിന്റേതെന്ന് എന്നു മുതലാണ് പിണറായി വിജയന് തോന്നിത്തുടങ്ങിയതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. ഈ തോന്നല്‍ മുമ്പേതന്നെ ഉണ്ടായിരുന്നെങ്കില്‍ എന്തുപശ്ചാത്തലത്തിലാണ് അദ്ദേഹം ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിളിച്ചത്.
അങ്ങനെ വിളിച്ചതിനുശേഷമുണ്ടായ മാനസാന്തരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന്റെ വഴി ക്രിസ്തുവിന്റെ വഴിയെന്നു തോന്നിയതെങ്കില്‍ അന്ന് ബിഷപ്പിനെ നികൃഷ്ടിജീവിയെന്നു വിളിച്ചതിന് പിണറായി മാപ്പു പറയണമെന്ന് വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: