പളളുരുത്തി: മാറുന്ന ഇന്ത്യക്കൊപ്പം ഒരു ചുവട് താനും മുന്നോട്ടെന്ന് തെളിയിക്കുകയാണ് ഫോര്‍ട്ടുകൊച്ചി സ്വദേശി അബുള്‍ അസീസ്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇദ്ദേഹം ഐസ്ക്രീം വില്പനയുമായി ഫോര്‍ട്ടുകൊച്ചി ബീച്ചിലുണ്ട്. രാജ്യത്ത് നടക്കുന്ന വലിയ മാറ്റത്തെ സ്വാഗതം ചെയ്ത് തന്റെ ഐസ്ക്രീം വണ്ടിയില്‍ ആവശ്യക്കാര്‍ക്കായി പേടിഎം സൗകര്യമൊരുക്കിയിരിക്കുകയാണ് ഇദ്ദേഹം.
ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
വലിയ നോട്ടുമായി വരുമ്പോള്‍ ബാക്കി മടക്കി നല്കാന് ചില്ലറയും ഒരു പ്രശ്നമാണ്. പേ ടിഎം സൗകര്യമൊരുക്കിയതോടു കൂടി ഇത്തരം പ്രശ്നമെല്ലാം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുന്നതായി അബ്ദുള്‍ അസ്സീസ് പറയുന്നു. പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് വലിയ നീക്കം തന്നെയാണ്. രാജ്യത്തിന്റെ ഈ തീരുമാനം സാധാരണക്കാര്‍ക്കു വേണ്ടി കൂടിയാണ്. ഐസ്ക്രീം വണ്ടി ബാങ്കില്‍ നിന്ന് വായ്പ എടുത്തു വാങ്ങിയതാണ.
ബാങ്കിലെ അക്കൗണ്ടിലേക്ക് കച്ചവടത്തിന്റെ പണം എത്തുന്നതോടെ ബാദ്ധ്യത അടഞ്ഞു തീരുന്നതും താന്‍ അറിയുന്നില്ലെന്നും അബ്ദുള്‍ അസീസ് പറയുന്നു. സാധാരണക്കാര്‍ ഇത്തരം ഇടപാടുകള്‍ക്കായി തയ്യാറായിക്കഴിഞ്ഞുവെന്ന് ഓരോ ദിനവും ഉണ്ടാകുന്ന കച്ചവട പുരോഗതിയിലൂടെ മനസ്സിലാക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. കറന്റ് ബില്ലും, ടെലിഫോണ്‍ ബില്ലും കാല ങ്ങളായി ഓണ്‍ലൈന്‍ വഴിയാണ് അടയ്ക്കുന്നത്. സാധാരണക്കാര്‍ ഇത്തരം മാറ്റം സ്വീകരിക്കാന്‍ ശ്രമിച്ചാല്‍ ബാങ്കിനു മുന്നിലെ തിരക്ക് ഒരു പരിധി വരെ കുറക്കാന്‍ കഴിയുമെന്ന അഭിപ്രായവും അസീസിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: