കോഴിക്കോട്: സംവിധായകന് കമലിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനെതിരെ മുഖ്യമന്ത്രി രംഗത്ത്. സിനിമാ തിയേറ്ററു കളിലെ ദേശീയ ഗാനാലാപനത്തിനെതിരെ കമല്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
കോഴിക്കോട് പയ്യടിമേത്തലില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ബിജെപിക്കെതിരെ രംഗത്തെത്തിയത്. കമലിന്റെ വീടിനു മുമ്പില്‍ നടന്നത് എന്തിനുള്ള പ്രതിഷേധമാണെന്ന് മനസ്സിലാകുന്നില്ലെന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിഷേധത്തിന് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. കമാലുദ്ദീന് എന്നു വിളിച്ചപ്പോഴാണ് കമാലുദ്ദീന് എന്ന പേരുതന്നെ അറിയുന്നത്.
കമാലുദ്ദീന് എന്ന് നീട്ടിവിളിക്കുന്നത് വര്‍ഗ്ഗീയതയുടെ അസഹിഷ്ണുതയാണ്. ഇത്തരം അസഹിഷ്ണുതകള്‍ കേരളത്തില്‍ വിലപ്പോവില്ല. കമലിന് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതു ബോദ്ധ്യപ്പെടുത്തേണ്ട കാര്യം കമലിനുമില്ല. എന്തിനും ഏതിലും വര്‍ഗ്ഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്നത് നാടിന്റെ ഐക്യം ഇല്ലാതാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇലക്ഷന് ഐഡി കാര്‍ഡും ആധാര്‍കാര്‍ഡും കൊണ്ട് നടക്കുന്ന ആളാണ് താനെന്ന് ഐ.വി.ദാസ് പുരസാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ ടി. പത്മനാഭന് പറഞ്ഞു. മൂന്നാമത് ഒരു കാര്‍ഡ് കൂടി വേണമെന്നാണ് പറയുന്നത്. ദേശസ്നേഹം തെളിയിക്കാനുള്ള ഈ കാര്‍ഡ് ഏത് ഉദ്യോഗസ്ഥനാണ് തരിക എന്നറിഞ്ഞാല്‍ ശ്രമിക്കാമായിരുന്നു. ഈ പ്രായത്തില്‍ പുതുതായി ഒരു കാര്‍ഡ് സംഘടിപ്പിച്ച് ദേശസ്നേഹം തെളിയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ടി. പത്മനാഭന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: