കണ്ണൂര്‍: ബെംഗളൂരു സ്ഫോടന കേസിലെ പിടികിട്ടാപ്പുളളി കണ്ണൂരില്‍ പിടിയില്‍. കണ്ണൂര്‍ മമ്പറം പറമ്പായി സക്കീന മന്‍സിലില്‍ പി.എ. റെയ്സലിനെ (31) യാണ് കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് അറസ്റ്റുചെയ്തത്. പെരുമ്പാവൂരിലെ ഒരു കടയില്‍നിന്ന് രണ്ട് ക്വിന്റല്‍ സ്ഫോടക വസ്തുക്കള്‍ മോഷ്ടിച്ചത് ഇയാളാണ്.
കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ മുഖ്യപ്രതി ഹാലിമിന്റെ കൂടെ വിജി. ഉദ്യോഗസ്ഥന് ചമഞ്ഞ് പെരുമ്പാവൂര്‍ പാറപ്പുറത്തെ ഒരു വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റെയ്സല്‍. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന റെയ്സലിന് തീവ്രവാദ ബന്ധമുളളതായി ഐബിയും എന്‍ഐഎയും കണ്ടെത്തിയിരുന്നു.
2008 ജൂലൈ 25 ന് ബംഗളൂരുവില്‍ എട്ട് ഇടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയായിരുന്നു. രണ്ട് പേര് മരിക്കുകയും 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തടിയന്റവിട നസീറിനു പുറമെ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുള്പ്പെടെ 32പേരാണ് ബംഗ്ളൂരു സ്ഫോടന കേസില്‍ പ്രതികള്‍. മദനി 31ാം പ്രതിയാണ്. 32 പേരാണ് കേസില്‍ പ്രതികളായിട്ടുളളത്. ഒന്‍പതു പേര് ഒളിവിലാണ്. ഇവരില്‍ ഒരാളാണ് റെയ്സല്‍.
ഇതില്‍ 17 പേര് മലയാളികളാണ്. എറണാകുളം പോലീസിന് കൈമാറിയ ഇയാളെ ഇന്ന് എറണാകുളം കോടതിയില്‍ ഹാജരാക്കി തിരിച്ചറിയില്‍ പരേഡിനു വിധേയനാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: