തിരുവനന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കുക, റേഷന്‍ അരി വിതരണം കാര്യക്ഷമമാക്കുക, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി രാഷ്ട്രീയ പ്രചാരണജാഥകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നാല് മേഖലാ ജാഥകളാണ് പാര്‍ട്ടി നടത്തുക. ഓരോ ജാഥയും 35 നിയമസഭാ മണ്ഡലങ്ങളില്‍ വീതം പര്യടനം നടത്തും. ജനുവരി 8 മുതല്‍ 12 വരെയാണ് ജാഥകള്‍ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുക.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളും അടങ്ങിയ കോഴിക്കോട് മേഖലാ ജാഥ എ.എന്‍. രാധാകൃഷ്ണനാണ് നയിക്കുന്നത്. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് ജാഥാ കണ്‍വീനറാകും. സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ. രഞ്ജിത്, ഉത്തരമേഖലാ അദ്ധ്യക്ഷന്‍ വി.വി. രാജന് എന്നിവര്‍ കോ- കണ്‍വീനര്‍മാരാണ്. സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ.പി.ശ്രീശന്, പ്രമീളാ നായിക്, സംസ്ഥാന വക്താവ് പി. രഘുനാഥ്, യുവമോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളായിരിക്കും.
മലപ്പുറം ജില്ലയിലെ 14 മണ്ഡലങ്ങളും പാലക്കാട് ജില്ലയും തൃശൂര്‍ ജില്ലയിലെ 10 മണ്ഡലങ്ങളും ഉള്‍പ്പെടുന്ന പാലക്കാട് മേഖലാ ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് നയിക്കുക. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറാണ് ജാഥാ കണ്‍വീനര്‍. ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി കെ. നാരായണന് മാസ്റ്റര്‍, മദ്ധ്യമേഖലാ ജനറല്‍സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരാണ് കോ-കണ്‍വീനര്‍മാര്‍. സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. സമ്പൂര്‍ണ്ണ, സംസ്ഥാന സെക്രട്ടറിമാരായ എന്‍. ശിവരാജന്, എ.കെ. നസീര്‍, ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ ജിജി ജോസഫ് എന്നിവര്‍ സ്ഥിരാംഗങ്ങളായി ജാഥയിലുണ്ടാകും.
എറണാകുളം മേഖലാ ജാഥ ശോഭാ സുരേന്ദ്രനാണ് നയിക്കുന്നത്. തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍, ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലുമാണ് ഈ ജാഥ പര്യടനം നടത്തുക. സംസ്ഥാന സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണന് കണ്‍വീനറും മദ്ധ്യമേഖലാ അദ്ധ്യക്ഷന്‍ അഡ്വ. നാരായണന് നമ്പൂതിരി, മദ്ധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവര്‍ ജാഥയുടെ കോ- കണ്‍വീനര്‍മാരും ആയിരിക്കും. സ്ഥിരാംഗങ്ങളായി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ പി.എം. വേലായുധന്, ജോര്‍ജ്ജ് കുര്യന്, സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യന്‍, കര്‍ഷക മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ പി.ആര്. മുരളീധരന്, മഹിളാ മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ് എന്നിവര്‍ ജാഥയ്ക്കൊപ്പമുണ്ടാകും.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് തെക്കന്‍ മേഖലാ ജാഥ നയിക്കുക. ആലപ്പുഴ ജില്ലയിലെ ബാക്കി മണ്ഡലങ്ങളും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മുഴുവന്‍ മണ്ഡലങ്ങളുമാണ് തെക്കന്‍ മേഖലയിലുള്ളത്. സംസ്ഥാന സെക്രട്ടറി അഡ്വ വി. വി. രാജേഷാണ് കണ്‍വീനര്‍. ദക്ഷിണ മേഖലാ അദ്ധ്യക്ഷന്‍ വെള്ളിയാംകുളം പരമേശ്വരന്, മേഖലയുടെ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ എന്നിവരാണ് കോ-കണ്‍വീനര്‍മാര്‍.
സംസ്ഥാന സെക്രട്ടറിമാരായ വി. ശിവന്‍കുട്ടി, രാജി പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്. പത്മകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി. സുധീര്‍, ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന് എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് ജാഥയ്ക്ക് സ്വീകരണം നല്‍കുക.
സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ഇടത് വലത് മുന്നണികളുടെ ആരോപണത്തിന് ശക്തമായ മറുപടി നല്‍കാനാണ് ജാഥ.
സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള വളരെ ചെറിയ ശതമാനം ആള്‍ക്കാര്‍ക്ക് വേണ്ടി സാധാരണക്കാരായ സഹകാരികളെ സിപിഎം ബലിയാടാക്കുകയാണ്. സിപിഎമ്മിന്റെ ഈ നിലപാട് ജാഥയിലൂടെ തുറന്നു കാണിക്കും. സഹകരണ മേഖലയ്ക്ക് ബിജെപി എതിരാണെന്ന സിപിഎം കുപ്രചാരണത്തെ ചെറുക്കുകയും ജാഥയുടെ ലക്ഷ്യമാണ്. അതോടൊപ്പം ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാതെ രണ്ടു മുന്നണികളും റേഷന്‍ വിതരണം അട്ടിമറിച്ചതും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും ജാഥയുടെ പ്രചാരണ വിഷയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: