തിരുവനന്തപുരം: ശങ്കര്‍ റെഡ്ഡിക്ക് അനധികൃതമായി ഡിജിപി റാങ്ക് നല്കി വിജിലന്‍സ് ഡയറക്ടറാക്കിയത് സംബന്ധിച്ച കേസില്‍ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് 21 ലേക്ക് മാറ്റി.
ഇത് രണ്ടാം തവണയാണ് ഈ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവരുന്നത്. ഇതിനു മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ അന്ന് മുഴുവന്‍ രേഖകളും ഹാജരാക്കിയിരുന്നില്ല. കോടതിയോട് രണ്ടു മാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു നല്കാന് കോടതി കൂട്ടാക്കിയില്ല. 19ന് എല്ലാ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് മുഴുവന്‍ രേഖകളും ശേഖരിക്കാന്‍ സാധിച്ചില്ലെന്നും സമയം അനുവദിക്കണമെന്നും വിജിലന്‍സ് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതോടെയാണ് വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത പ്രാവശ്യം പരിഗണിക്കുമ്പോള്‍ മുഴുവന്‍ രേഖകളും ഹാജരാക്കണം. കേസ് അന്വേഷിക്കുന്ന ഉദ്യാഗസ്ഥന് നേരിട്ട് ഹാജരാകണം.
വീഴ്ച സംഭവിച്ചാല്‍ കേസ് അന്ന് തീര്‍പ്പ് കല്‍പ്പിക്കുമെന്നും കോടതി അറിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ച്, സീനിയോറിറ്റി മറികടന്ന് എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ ഡിജിപി റാങ്ക് നല്കി വിജിലന്‍സ് ഡയറക്ടറാക്കിയെന്നാണ് പരാതി.
അഞ്ചു ബോട്ടുകളില്‍ വന്ന
26 പാക്കിസ്ഥാനികള്‍ പിടിയില്‍
ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്തു നിന്ന് അഞ്ചു ബോട്ടുകളില്‍ വന്ന 26 പാക്കിസ്ഥാനികളെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചു. ചോദ്യം ചെയ്യാന്‍ ഇവരെ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. 5 ഡിങ്കികളിലാണ് ഇവര്‍ എത്തിയത്.ജക്കാവു തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന കോസ്റ്റഗാര്‍ഡ് ബോട്ടാണ് പാക്കിസ്ഥാനികളെ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: