കൊച്ചി: ഓല, യൂബര്‍ ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു. ഓട്ടോ, ടാക്സി ജീവനക്കാരുടെ എതിര്‍പ്പു ശക്തമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കാക്കനാട് സ്വദേശിനി വിദ്യാ ഗോപാലകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
ഹര്‍ജി പരിഗണിക്കവെ ഈ വിഷയം ഗൗരവമുള്ളതാണെന്നും ഒട്ടേറെ പേര്‍ക്ക് സമാനമായ ദുരിതം നേരിടേണ്ടി വരുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നവംബര്‍ 30 ന് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യൂബര്‍ ടാക്സിയില്‍ യാത്ര ചെയ്യാനൊരുങ്ങിയ ഹര്‍ജിക്കാരിയെ ഓട്ടോ ടാക്സി ജീവനക്കാര്‍ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞ് കാറില്‍ നിന്ന് ഇറക്കിവിട്ടെന്നും ഇതൊടുവില്‍ കയ്യേറ്റത്തിലാണ് കലാശിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ കേസ് നല്കി.
ഇതില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം ശക്തമായി. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതോടെ ഇതു നിലച്ചു. എന്നാല്‍ ഇപ്പോഴും തനിക്ക് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും ഹര്‍ജിക്കാരി വ്യക്തമാക്കിയിരുന്നു. ഈ അവസരത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ക്രമീകരണങ്ങള്‍ സ്വീകരിച്ചെന്നും പോലീസ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: