ഇടുക്കി: പട്ടികജാതി, വര്‍ഗക്കാര്‍ സമര്‍പ്പിച്ച പരാതി അന്വേഷിക്കാന്‍ വാഹനം ഓടിയ വകയില്‍ വ്യാജ രേഖകള്‍ ചമച്ച് സര്‍ക്കാരില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ ത്വരിത അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജ് പി. മാധവന് ഉത്തരവിട്ടു. തൊടുപുഴ വനിത എസ്ഐ സൈനബ, വനിത കോണ്‍സ്റ്റബിള്‍മാരായ നിഷമോള്, ഷൈലജ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
റിപ്പോര്‍ട്ട് 2017 ജനുവരി 31ന്് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ച്. പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് വി.എസ് അബ്ബാസ് അഡ്വ. ജി പ്രേംനാഥ് മുഖാന്തിരം നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. പിന്നാക്കക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുവദിക്കുന്ന പണം വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തെന്നാണ് പരാതി. പരാതി അന്വേഷിക്കുന്നതിനായി വനിത എസ്.ഐ ബന്ധുവിന്റെ സ്വകാര്യ വാഹനമാണ് ഉപയോഗിച്ചിരിക്കുന്നത്.
മറ്റൊരു പോലീസുകാരിയുടെ ഭര്‍ത്താവിന്റെ പേരിലുള്ള കാറും യാത്രയ്ക്കായി ഉപയോഗിച്ചു. സ്വകാര്യ വാഹനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിച്ചിട്ട് ടാക്സി വാഹനത്തിന്റെ പണമാണ് എഴുതിയെടുത്തിരിക്കുന്നതെന്ന് വിവരാവകാശ രേഖയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വനിത പോലീസുകാരിയുടെ ബന്ധുവിന്റെ ഓട്ടോറിക്ഷയിലും യാത്ര ചെയ്തതായി വിവരമുണ്ട്.
മറയൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ കിലോമീറ്ററില്‍ വന്‍ തിരിമറിയും നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഹനം ഓടിയവകയിലുള്ള പണം രൊക്കം കൈപ്പറ്റിയെന്നാണ് വൗച്ചറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം കൃത്യമായി നടന്നാല്‍ വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കേണ്ട സാചര്യവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: