തൃശൂര്‍: പ്രതിഷേധം കനത്തതോടെ, നാട്ടകം പോളിടെക്നിക്കില്‍ റാഗിങ്ങിനിരയായ അവിനാശിനെ കാണാന്‍ മന്ത്രി എ.കെ.ബാലനെത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം തൃശൂരിലുണ്ടായിട്ടും വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കാതിരുന്നതും ബന്ധുക്കളെ കാണാന്‍ തയ്യാറാകാതിരുന്നതും ഏറെ വിമര്‍ശനത്തിന് ഇട നല്‍കിയിരുന്നു. എന്നാല്‍ നിര്‍ധന കുടുംബത്തിന് സഹായം പ്രഖ്യാപിക്കാനോ വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനത്തെ സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് നല്‍കാനോ മന്ത്രി തയ്യാറായില്ല.
ഇരുവൃക്കകളും തകരാറിലായ അവിനാശിന്റെ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും എന്നുമാത്രമാണ് മന്ത്രി ഉറപ്പുനല്‍കിയത്. ഇതിനകം തന്നെ വലിയതുക ചെലവഴിച്ചുകഴിഞ്ഞ കുടുംബത്തിന് സഹായധനം നല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതേക്കുറിച്ചും മന്ത്രി ബാലന് മൗനം പാലിച്ചു. സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. റാഗിങ്ങ് തടയാന്‍ കോളേജ് അധികൃതര്‍ നടപടിയെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: