ന്യൂദല്‍ഹി: ആക്സിസ് ബാങ്കിലെ വ്യാജഅക്കൗണ്ടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ അധികൃതര്‍ അന്വേഷണം ശക്തമാക്കി. ഇതില്‍ രണ്ട് അക്കൗണ്ടുകള്‍ ദല്‍ഹിയിലും മുബൈയിലുമുള്ള രണ്ട് സ്വര്ണ്ണവ്യപാരികളുടേതാണ്.
ഒരാള്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന് രാത്രി എട്ടുമുതല്‍ 12 വരെയുള്ള നാലു മണിക്കൂറിനുള്ളില്‍ നൂറുകോടിയുടെ സ്വര്‍ണ്ണ ഇടപാട് നടത്തിയതായി കണ്ടെത്തി. ഇതിന് തൃപ്തികരമായ വിശദീകരണം നല്കാന് ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല.
താന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 5000 പേര്‍ക്ക് സ്വര്‍ണ്ണം വിറ്റെന്നും ഓരോരുത്തരും രണ്ടു ലക്ഷത്തില്‍ താഴെ രൂപയുടെ സ്വര്‍ണ്ണം വീതമാണ് വാങ്ങിയതെന്നുമാണ് ഇയാള്‍ നല്കിയ വിശീദകരണം!! വെറും 15 സെക്കണ്ട് മാത്രമെടുത്ത് എങ്ങനെ ഇത്രയും പേര്‍ക്ക് വില്‍പ്പന നടത്തിയെന്ന ചോദ്യത്തിന ഇയാള്‍ക്ക് ഉത്തരമില്ലായിരുന്നു.ഒരാള്‍ 800 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്. അതില്‍ 200 കോടിക്ക് സ്വര്‍ണ്ണം വാങ്ങി, 600 കോടിയുടെ സ്വര്‍ണ്ണം വിറ്റു.
ഈ മാസം 15ന് നടന്ന റെയ്ഡില്‍ നോയ്ഡ ആക്സിസ് ബാങ്കില്‍ നിന്ന് 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: