തിരുവനന്തപുരം: നെയ്യാറ്റിന്‍കര എംഎല്‍എ ആര്.ശെല്‍വരാജിന്റെ രാജിയ്ക്കുപിന്നില് പ്രവര്‍ത്തിച്ചത് ലത്തീന്‍ കത്തോലിക്കാ അതിരൂപതയാണെന്ന് തെളിയുന്നു. നെയ്യാറ്റിന്‍കര അതിരൂപതയിലെ അഞ്ച് പുരോഹിതരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ രഹസ്യ ധാരണയെ തുടര്‍ന്നാണ് ശെല്‍വരാജ് രാജിവച്ചത്. ലത്തീന്‍ കത്തോലിക്കാ സഭയിലേക്ക് ജാതിമാറിവരുന്നവര്ക്കും സംവരണാനുകൂല്യം നല്‍കാമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി നല്കി. സഭാംഗമായ ശെല്‍വരാജിനെക്കൊണ്ട് രാജിവയ്പ്പിക്കാമെന്ന് പുരോഹിതരും സമ്മതിച്ചു. തുടര്‍ന്നാണ് ശെല്‍വരാജ് രാജിവച്ചത്.
നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ അതിരൂപതയിലെ അംഗമാണ് ശെല്‍വരാജ്. നാടാര്‍ സമുദായത്തില്‍ നിന്ന് മതംമാറിയ പലരും വിവിധ കൃസ്ത്യന്സഭകളില് അംഗമാണ്. എന്നാല്‍ ലത്തീന്‍ കത്തോലിക്കാസഭയില്ചേര്ന്ന നാടാര്‍ കൃസ്ത്യാനികളില്‍ ഭൂരിപക്ഷത്തിനും ലത്തീന്‍ കത്തോലിക്കരുടെ സംവരണത്തിന് അര്‍ഹതയില്ല. 1947ന് മുമ്പ് ലത്തീന്‍ കത്തോലിക്കരായവര്ക്കേ സംവരണത്തിന് അര്‍ഹതയുള്ളുവെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണിത്. ഉടന്‍ സംവരണം ലഭിക്കുമെന്ന് പറഞ്ഞ് വിവിധ കൃസ്ത്യന്‍ സഭകളില്‍ നിന്നും ഹിന്ദുനാടാര്‍ വിഭാഗത്തില്‍ നിന്നും അടുത്തകാലത്തായി ലത്തീന്‍ കത്തോലിക്കാ സഭയിലേക്ക് വ്യാപകമായ മാറ്റം നടന്നിരുന്നു.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കള്ള രേഖകള്‍ ചമച്ചായിരുന്നു പലരെയും ജാതിമാറ്റിയത്. നാടാര്‍ സമുദായക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അ്പേക്ഷിക്കുമ്പോള് ജനിച്ച ജാതി എഴുതാതെ എല്‍.സി എന്ന സര്‍ട്ടിഫിക്കറ്റാണ് വില്ലേജ് ആഫീസുകളില്‍ നിന്ന് നല്‍കിവരുന്നത്. ഇതിനുവേണ്ടി വില്ലേജ് ആഫീസര്‍മാര്‍ ആവശ്യപ്പെടുന്ന രേഖ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ എഴുത്താണ്. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് സമുദായ സംഘനടയുടെയോ പുരോഹിതന്മാരുടെയോ കത്തിനെ ആശ്രയിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണിത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് എതിരെ ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ പല ഘട്ടങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മറ്റ് സഭകളില്‍ നിന്നുള്ളവരെ ലത്തീന്‍ കത്തോലിക്ക സഭയിലേക്ക് എടുത്തെങ്കിലും സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ ഇവര്‍ക്ക് സംവരണാനുകൂല്യം ലഭിച്ചിരുന്നില്ല. ഇത് മതംമാറിയവര്‍ സഭയ്ക്കെതിരെ തിരിയാന്‍ സാഹചര്യമുണ്ടാക്കി. ഇതിനിടെ മുഴുവന്‍ നാടാര്‍ വിഭാഗങ്ങളെയും ഒരു കുടക്കീഴില് കൊണ്ടുവരും എന്ന് പറഞ്ഞ് രൂപംകൊണ്ട വിഎസ്ഡിപി ശക്തിപ്രാപിച്ചു. വിവിധ കൃസ്ത്യന്വിഭാഗങ്ങളിലുള്ള നാടാര്‍ സമൂഹം വിഎസ്ഡിപിയുടെ പിന്നില്‍ അണിനിരക്കുകയും ചെയ്തു.
നാടാര്‍ വോട്ട് കാണിച്ച് വിലപേശാനുള്ള ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ശക്തി ലോപിച്ചു. ഈ പശ്ചാത്തലത്തിലാണ് സഭ മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയത്. ശെല്‍വരാജ് രാജിവയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പ് നെയ്യാറ്റിന്‍കര രൂപതയിലെ അഞ്ച് പുരോഹിതര്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് ശെല്‍വരാജിനെക്കൊണ്ട് രാജിവയ്പ്പിക്കാമെന്നും പ്രത്യുപകാരമായി 1947ന് ശേഷം ലത്തീന്കത്തോലിക്കരായവര്ക്കും സംവരണം നല്കി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം ശെല്‍വരാജ് രാജിവയ്ക്കുകയായിരുന്നു.
ശെല്‍വരാജ് രാജിവച്ച ഉടനെ കേന്ദ്രമന്ത്രി കെ.വി.തോമസ് നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. തൊട്ടുപുറകെ 1947ന് ശേഷം ജാതിമാറിയവര്ക്കും സംവരണാനുകൂല്യം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുമിറക്കി. തെക്കന്‍കുരിശുമല തീര്‍ത്ഥാടനകേന്ദ്രമാക്കി ലത്തീന്‍ അതിരൂപതയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്നും ശെല്‍വരാജിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നുമായിരുന്നു സഭയുടെ മറ്റാവശ്യങ്ങള്‍. ഇതുരണ്ടും ഉമ്മന്‍ചാണ്ടി ഉറപ്പു നല്കി. സര്‍ക്കാര്‍ സഹായത്തോടെ നാടാര്‍ സമുദായത്തില്‍ നിന്നും കത്തോലിക്കാ സഭയിലേക്ക് നടക്കുന്ന വ്യാപകമായ ജാതിമാറ്റ പ്രക്രിയയ്ക്ക് ശക്തിപകരുകയാണ് ശെല്‍വരാജിന്റെ രാജി. ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് വില്ലേജ് ആഫീസര്‍മാരാണ്. എന്നാല്‍ ലത്തീന്‍ സഭയുടെ ബിഷപ്പ് നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന് നിയമസാധുത നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: