സാധാരണക്കാരുടെ പാർട്ടി എന്നവകാശപ്പെടുന്ന ആംആദ്മി പാർട്ടിക്ക് ഇതെന്ത് സംഭവിച്ചു എന്നാണ് രാജ്യമൊട്ടാകെ ചർച്ച നടത്തുന്നത്. അഴിമതിയും പീഡനവും ഭൂമാഫിയയും അറസ്റ്റുമെല്ലാം പാർട്ടിയുടെ അരാജകത്വത്തിന്റെ മുഖമുദ്രയായി തുടരുകയാണ്. നാൾക്കു നാൾ കേട്ടുകൊണ്ടിരിക്കുന്ന നാണം കെട്ട അഴിമതിക്കഥകൾ ഓരോന്നായി കൂട് പൊട്ടി പുറത്ത് വരുമ്പോൾ കെജ്രിവാൾ എന്ന അഭിനവ ആപ്പ് നേതാവ് എന്ത് ചെയ്യും? തികച്ചും ഒരു ചോദ്യം തന്നെയാണ് ഇത്. പാർട്ടിയെ രാജ്യത്തുടെനീളം ആഴത്തിൽ വേരുറപ്പിക്കാൻ അദ്ദേഹം പാടുപെടുമ്പോൾ മറുവശത്ത് അധികാരത്തിന്റെ ഗർവ്വിൽ കാട്ടിക്കൂട്ടുന്ന തോന്ന്യവാസങ്ങൾ ലജ്ജാവഹമാണെന്ന് പറയേണ്ടി വരും.
കഴിഞ്ഞ ദിവസം ഗോവയിലെ ആപ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എൽവിസ് ഗോമസിന്റെ അനധികൃത ഭൂമാഫിയ ഇടപാട് പുറത്ത് വന്നതിനുശേഷം ഞെട്ടിക്കുന്ന മറ്റൊരു അഴിമതിക്കഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത്തവണത്തെ അഴിമതി ഭൂമിയിടപാടോ, കള്ളപ്പണമിടപാടോ അല്ല മറിച്ച് അനധികൃത നിയമനമാണ്. സംഭവിച്ചത് അധികാരം കൈയ്യാളുന്ന ദൽഹിയിൽ നിന്ന് തന്നെ. ‘ദൽഹി കമ്മീഷൻ ഫോർ വിമൻ’ അധ്യക്ഷ സ്വാതി മലിവാലാണ് ഇത്തവണത്തെ അഴിമതിയുടെ ശില്പി.
‘ദൽഹി കമ്മീഷൻ ഫോർ വുമണിൽ’ നിയമ വിരുദ്ധമായി നിയമം നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. ഇതേ തുടർന്ന് ആന്റി കറപ്ഷൻ ബ്യൂറോ കേസ് രജിസ്റ്റർ ചെയ്തു. യോഗ്യതയില്ലാത്ത 85ഓളം പാർട്ടി പ്രവർത്തകരെ സമിതിയിൽ നിയമിച്ചതായി മുൻ സമിതി ചെയർമാൻ ബർഖ ശുക്ല സിങ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസിബി കേസ് രജിസ്റ്റർ ചെയ്തത്. മതിയായ യോഗ്യതകൾ ഇല്ലാതെയാണ് ഈ നിയമനങ്ങൾ എല്ലാം തന്നെ നടന്നതെന്ന് ബർഖ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വാതി മലിവാലിനെതിരെ ഗൂഢാലോചന, വിശ്വാസവഞ്ചന, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് എസിബി ചുമത്തിയിരിക്കുന്നത്. എന്തായാലും ആപ്പ് സർക്കാരിന്റെ അഴിമതി രഹസ്യങ്ങളുടെ പരമ്പരകൾ ഇനിയും പുറത്ത് വരുമെന്നതിൽ യാതൊരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: