ഡോ. മന്‍മോഹന്‍സിങ്, ഒട്ടനവധി വിമര്‍ശനങ്ങള്‍ക്കും പഴികള്‍ക്കും വിധേയനാകേണ്ടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി. എന്തുകൊണ്ട് അദ്ദേഹത്തിന് ഇത്രയധികം ശകാരങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു? ഇത്ര വലിയ സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിത്വമായിരുന്നിട്ട് കൂടി ഈ നിലയിലേയ്ക്ക് കൂപ്പു കുത്തിച്ചത് അദ്ദേഹത്തിന്റെ ചെയ്തികളാണ്.
2014 ജനുവരി മൂന്നിന് മന്മോഹന് സിങ് ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടുകയുണ്ടായി. പ്രധാനമന്ത്രി പദം അലങ്കരിച്ച കാലയളവിലെ മൂന്നാമത്തെയും അവസാനത്തേതുമായ പത്രസമ്മേളനം. അതില്‍ അദ്ദേഹം നിരവധി കാര്യങ്ങള്‍ പറയുകയുണ്ടായി. അതിലൊരു പ്രധാനകാര്യമായി പറഞ്ഞത്. ‘ചരിത്രം അദ്ദേഹത്തിന് മാപ്പ് നല്‍കുമെന്നാണ്.’
ബഹുമാനപ്പെട്ട ഡോ. മന്മോഹന് സിങ്, താങ്കളുടെ പാണ്ഡിത്യവും വിദ്യാഭ്യാസ യോഗ്യതയേയും ബഹുമാനിക്കുന്നു. പക്ഷെ അതൊന്നും കൊണ്ട് നിങ്ങള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല. ചരിത്രം നിങ്ങളെ കുറിച്ച് ചിലപ്പോള്‍ സഹതപിച്ചേക്കും.
ഇന്ത്യന്‍ പ്രധാമന്ത്രിയായിരുന്ന പത്ത് വര്‍ഷക്കാലം നിരവധി അഴിമതികളില്‍ പങ്കാളിയായിട്ടുണ്ട് താങ്കള്‍. ആ കാലയളവില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയും അതിലധികവുമാണ്. അതില്‍ തന്നെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളും ഉള്‍പ്പെടുന്നു. 2 ജി സ്പെക്ട്രവും, കല്‍ക്കരി അഴിമതിയും. ആ അഴിമതികളില്‍ മാത്രം ഇന്ത്യയ്ക്ക് നഷ്ടമായത് 3,70,000 കോടി രൂപയാണ്!
ഇന്ത്യയുടെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍(സിഎജി) വിനോദ് റായ് പറഞ്ഞതനുസരിച്ച് താങ്കള്‍ക്ക് മന്ത്രിസഭയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചു അറിവുണ്ടായിരുന്നു എന്നാണ്. എന്നിട്ടും താങ്കള്‍ മൗനം പാലിച്ചു. അത്തരത്തിലൊരു നിലപാട് സ്വീകരിച്ചതിലൂടെ എന്ത് സുരക്ഷയാണ് താങ്കള്‍ക്ക് ലഭിച്ചത്?
സിഎജി വിനോദ് റായ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ മന്മോഹന് അഴിമതി സംബന്ധമായ എല്ലാ കാര്യങ്ങളിലും അറിവുണ്ടായിരുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടെലികോം മന്ത്രിയായിരുന്ന എ. രാജ താന്‍ നടത്താനിരിക്കുന്ന അഴിമതി സംബന്ധമായ കാര്യങ്ങളെ കുറിച്ച് മുന്‍കൂട്ടി താങ്കളെ ധരിപ്പിച്ചിരുന്നെന്നും താങ്കള്‍ അതിനോട് മൗനം പാലിച്ചെന്നും വിനോദ് റായ് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഫലമോ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ 2 ജി സ്പെക്ട്രം അഴിമതിക്ക് ജനം സാക്ഷിയാകേണ്ടി വന്നു. 2 ജി, കല്‍ക്കരി അഴിമതികള്‍ക്ക് പിന്നാലെ നിരവധി അഴിമതികള്‍ താങ്കളുടെ മൂക്കിന് താഴെ വീണ്ടും നിറഞ്ഞാടി. അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിം അഴിമതി എന്നിവ അതിന് ഉദാഹരണങ്ങളാണ്.
ഇത്രയെല്ലാം അഴിമതിക്ക് കൂട്ടു നിന്ന ശേഷവും താങ്കള്‍ നോട്ട് അസാധുവാക്കിയ നടപടിയെ വിശേഷിപ്പിച്ചത് ‘സംഘടിത കൊള്ളയെന്നാണ്.’ രാജ്യത്തെ 50 ശതമാനം ജനങ്ങള്‍ പാവപ്പെട്ടവരാണെന്നിരിക്കെ മോദിക്ക് എങ്ങനെ ഡിജിറ്റല്‍ എക്കണോമിയെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നു എന്നാണ് മന്മോഹന് ചോദിച്ചത്. 1972 മുതല്‍ വിവിധ പദവികള്‍ അലങ്കരിക്കുകയും 10 വര്‍ഷം രാജ്യത്തെ ഭരിക്കുകയും ചെയ്തിട്ടും ജനങ്ങള്‍ക്ക് വേണ്ടി ചെറു വിരല്‍ അനക്കാതിരുന്ന ഒരു വ്യക്തിയുടെ ജല്‍പ്പനം മാത്രമായെ അതിനെ കണക്കാക്കേണ്ടതുള്ളു.
44 വര്‍ഷവും വിവിധ പദവികള്‍ മന്മോഹന് സിങ് അലങ്കരിച്ചു. അതും സമ്പദ്വ്യവസ്ഥയില് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ തക്ക അധികാരമുള്ള പദവികള്‍. എന്നിട്ടും രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം പോരും ദരിദ്രരാണ്. അതിന് കാരണക്കാരനാരാണ്?
മന്‍മോഹന്‍സിങ് 1972 മുതല്‍ അലങ്കരിച്ച പദവികള്‍
- 1972ല്‍ ധനകാര്യവകുപ്പിലെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായി. സാമ്പത്തിക മേഖലയിലെ പ്രധാന കാര്യങ്ങളില്‍ ഒട്ടുമിക്കവയും കൈകാര്യം ചെയ്യാവുന്ന പദവി.
- 1976ല്‍ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി. സമ്പദ്വ്യവസ്ഥയില് മാറ്റങ്ങള്‍ കൊണ്ടുവരാനധികാരമുള്ള പദവി.
- 1980 മുതല്‍ ആസൂത്രണ കമ്മീഷനില്‍. അവിടെ നിന്ന് താങ്കള്‍ അസൂത്രണ കമ്മീഷന്റെ ഡപ്യൂട്ടി ചെയര്മാന് പദവി വരെ എത്തി. അഭിനന്ദനാര്‍ഹം, പക്ഷെ സാമ്പത്തിക മേഖലയിലെ ഒരു പ്രധാന പദം അലങ്കരിച്ചിട്ടും കൂടി രാജ്യത്തിന്റെ മുഖം മാറ്റാന്‍ മന്മോഹന് സിങിന് കഴിഞ്ഞില്ല.
- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
- പിവി നരസിംഹറാവുവിന്റെ ധനകാര്യ മന്ത്രാലയത്തിലും ലഭിച്ചു പ്രധാന പദവി. യഥാര്‍ത്ഥത്തില്‍ നരസിംഹ റാവുവിന് കിട്ടേണ്ട അഭിനന്ദനം മുഴുവന്‍ അന്ന് മന്മോഹന് തട്ടിയെടുത്തു. മാധ്യമങ്ങള്‍ മന്മോഹനെ ഹീറോ ആക്കുകയും ചെയ്തു. നരസിംഹറാവു മരിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ മഹത്വം ഇന്നും പലര്‍ക്കും അറിയില്ല.
- അതിലെല്ലാം ഉപരി താങ്കള്‍ പ്രധാനമന്ത്രിയായി. പത്ത് വര്‍ഷം ഭരിച്ചു. ആ കാലയളവില്‍ നടന്നത് നിരവധി അഴിമതികള്‍, തൊഴിലിലായ്മ, ചെറുതും വലുതുമായ സാമ്പത്തിക മേഖലകള്‍ മോശപ്പെട്ട അവസ്ഥയിലാകുക എന്നീ കാര്യങ്ങളായിരുന്നു.
ഇന്ന് പാവപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കുന്ന നിങ്ങള്‍ അവര്‍ക്ക് വേണ്ടി 44 വര്‍ഷം എന്ത് ചെയ്തു? രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കാവുന്നതായ ഒരു വലിയ കാലയളവാണ് 44 വര്‍ഷം. ബഹുമാനപ്പെട്ട മന്മോഹന് സിങ്, ‘ചരിത്രം നിങ്ങള്‍ക്ക് ഒരിക്കലും മാപ്പ് നല്‍കില്ല.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: