ന്യൂദല്‍ഹി: വാഹന രജിസ്ട്രേഷന് പാര്‍ക്കിങ് സ്ഥലവും കെട്ടിടനിര്‍മ്മാണത്തിന് ടോയ്ലറ്റും നിര്‍ബന്ധമാക്കുന്നു. രജിസ്ട്രേഷന് മുന്‍പായി പാര്‍ക്കിങ് സ്ഥലമുള്ളതിന്റെ രേഖകള്‍ ഹാജരാക്കേണ്ടി വരും. റോഡുകളില്‍ ഗതാഗത തിരക്ക് ഒഴിവാക്കാനാണിത്.
ഭാവിയില്‍ ടോയ്ലറ്റ് സൗകര്യമില്ലാത്ത കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇത് നടപ്പാക്കുന്നതിന് ഉപരിതല ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. അടുത്തുള്ള ടോയ്ലറ്റുകള് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പും മന്ത്രി പുറത്തിറക്കി. ദല്‍ഹി, ഇന്‍ഡോര്‍, ഭോപ്പാല്‍, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഇത് ഉപയോഗിക്കാനാവുക.
ടോയ്ലറ്റ് ലൊക്കേറ്റര്‍ എന്ന പേരിലുള്ള ആപ്പ് കേന്ദ്ര നഗര വികസന മന്ത്രാലയവും ഗൂഗിളും ചേര്‍ന്നാണ് വികസിപ്പിച്ചത്.
സര്‍ക്കാര്‍ ടോയ്ലറ്റുകള്, മാളുകള്‍, ആശുപത്രികള്‍, മെട്രോ സ്റ്റേഷന് തുടങ്ങിയവയിലുള്ള ടോയ്ലറ്റുകള് ആപ്പിലൂടെ അറിയാനാകും. സ്വഛ് ഭാരതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: