തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിവസവും കേരളം കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന വ്യക്തിഗത ടൈംട്രയല്‍ മത്സരങ്ങളില്‍ നേടിയ ഒരു സ്വര്‍ണ്ണവും രണ്ടുവെള്ളിയും ഒരുവെങ്കലവും അടക്കം 34 പോയന്റോടെ കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു.
26 പോയന്റോടെ മണിപ്പൂര്‍ രണ്ടാം സ്ഥാനത്തും 16 പോയന്റോടെ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ മൂന്നാംസ്ഥാനത്തും തുടരുന്നു. ഇന്നല ആന്‍ഡമാര്‍ നിക്കോബാര്‍ രണ്ടു സ്വര്‍ണം നേടി. ഹരിയാന, മഹാരാഷ്ട്ര, റെയില്‍വേ, സര്‍വ്വീസസ് എന്നീ ടീമുകള്‍ ഓരോ സ്വര്‍ണവും നേടി. അഞ്ച് മീറ്റ് റക്കോര്‍ഡുകള്‍ ഇന്നലെ തകര്‍ക്കപ്പെട്ടു.
പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 500മീ. വ്യക്തിഗത മല്‍സരത്തില്‍ കേരളത്തിന്റെ അലീന റെജി മീറ്റ് റക്കോഡോടെ(37.803 സെക്കന്റ്) സ്വര്‍ണ്ണമണിഞ്ഞു. ആന്‍ഡമാന്‍ നിക്കോബാറിന്റെ ദെബോറഹ് 2013 ല്‍ സ്ഥാപിച്ച 37.908 എന്ന റക്കോഡാണ് അലീന റെജി തകര്‍ത്തത്. ഇതോടെ അലീന റെജി മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം നേടി. കേരളത്തിന്റെ തന്നെ നയന രാജേഷ് വെള്ളി നേടി. വനിതകളുടെ 500 മീ.വ്യക്തിഗത മല്‍സരത്തില്‍ കേരളത്തിന് വേണ്ടി കെസിയ വര്ഗീസ്വെള്ളി നേടി. പതിനാറു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 500 മീറ്റര്‍ മല്‍സരത്തില്‍ കേരളത്തിന്റെ കെ.ജെ. കല്യാണി വെങ്കല മെഡലും നേടി.
1000 മീ. ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ ഹരിയാനയുടെ സഹില്‍കുമാര്‍ (01.07.902)റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. എസ്എസ്സിബി യുടെ സനുരാജ്. പി 01.07.976 ല്‍ വെള്ളി നേടിയപ്പോള്‍ മഹാരാഷ്ട്രയുടെ സച്ചിന്ദേശായിക്ക് വെങ്കലം.
1000 മീ. വ്യക്തിഗത പുരുഷ എലൈറ്റ് വിഭാഗത്തില്‍ ആര്‍എസ്പിബിയുടെ വിക്രം ദുഹാന്‍ സ്വര്‍ണ്ണവും എസ്എസ്സിബിയുടെ രഞ്ജിത് സിംഗ് വെള്ളിയും ഹരിയാനയുടെ രഞ്ജിത് സിംഗ് വെങ്കലവും നേടി. 500 മീ.വനിതകളുടെ എലൈറ്റ് വ്യക്തിഗത വിഭാഗത്തില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ദെബോറ സ്വന്തം റെക്കോര്‍ഡ് (36.470) തിരുത്തിക്കുറിച്ച് 36.777 സെക്കന്റില്‍ ഫിനിഷ് ചെയത് സ്വര്‍ണ്ണമണിഞ്ഞു. ആസാമിന്റെ അനു ചുട്ടിയ വെങ്കലം നേടി.
500മീ. പതിനാറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ മയൂരി ലൂട്ട് 39.577 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. മണിപ്പൂരിന്റെ ദയ്നാദേവി വെള്ളിനേടി.
500മീ. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ഈശോ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 36.014 എന്ന തന്റെ റക്കോര്ഡിനെ മറികടന്ന് 34.577 സെക്കന്റില്‍ സ്വര്‍ണ്ണംനേടി. മണിപ്പൂരിന്റെ വൈ. റോജിത് സിംഗ് വെള്ളിയും മഹാരാഷ്ട്രയുടെ മയൂര പവാര്‍ വെങ്കലവും നേടി. 500മീ. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ചുണക്കുട്ടികള്സ്വര്ണ്ണവും വെള്ളിയും നേടിയപ്പോള്‍ ആസാമിലെ അനുചുട്ടിയക്കാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: