കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്ത് പോലീസ് അതിക്രമം ദിവസേന വര്‍ദ്ധിക്കുന്നതായി കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതിയംഗവുമായ പി.സി.തോമസ്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി അടക്കമുള്ളവരെ സന്ദര്‍ശിച്ചശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് മര്‍ദ്ദനത്തില്‍ പരാതിക്കാര്‍ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല. ഭരണപരിഷ്ക്കാര കമ്മിറ്റി ചെയര്മാന് വി.എസ്.അച്യുതാനന്ദന് വരെ പിണറായി വിജയന്റെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ചിട്ടുണ്ട്. പോലീസിന്റെ ഹീനമായ നടപടികളെപ്പറ്റി വിഎസ് ആക്ഷേപം ഉന്നയിച്ചിട്ട് ഒരു മറുപടിപോലും മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ നല്‍കിയിട്ടില്ല. കേരളത്തില്‍ ദളിത് ആക്രമങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. പ്രതിഷേധിക്കുന്ന ശബ്ദത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്ത ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
മന്നം ജയന്തി ദിനമായ ജനുവരി 2ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പെരുന്നയില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 10.30ന് കോട്ടയത്ത് സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന് അനുസ്മരണ സമ്മേളനം നടത്തും. യോഗത്തില്‍ പാര്‍ട്ടി അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനവും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: