ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കി. വിലക്ക് ലംഘിച്ചാല്‍ പരമാവധി 25,000 രൂപ പിഴ ചുമത്തും.
മണ്ണിട്ടു നികത്തുന്ന സ്ഥലങ്ങളില്‍ അടക്കം പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നത് പൂര്‍ണ്ണമായും വിലക്കും. ചെറിയ തോതിലാണ് നിയമലംഘനമെങ്കില്‍ 5,000 രൂപ പിഴ ചുമത്തുമെന്ന് ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ സ്വതന്ത്രര്‍ കുമാര്‍ വ്യക്തമാക്കി.
2016ലെ ഖരമാലിന്യ സംസ്ക്കരണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്കി. പിവിസിയും (പോളി വിനൈല്‍ ക്ലോറൈഡ്) ക്ലോറിനേറ്റഡ് പ്ലാസ്റ്റിക്കും ആറു മാസത്തിനകം വിലക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഇതിന് കര്‍മ്മ പദ്ധതി നടപ്പാക്കണം. ഭൂമി നികത്തുന്ന സ്ഥലങ്ങളില്‍ അഴുകിച്ചേരുന്ന ജൈവമാലിന്യങ്ങളും അല്ലാത്തവയും വേര്‍തിരിക്കണം, ട്രൈബ്യൂണല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: