കോഴിക്കോട്: ജനക്ഷേമപദ്ധതികളുടെ പേരില്‍ സംസ്ഥാനത്ത് പാഴായിപ്പോയ കോടികളെക്കുറിച്ച് വിജിലന്‍സ് വസ്തുതകള്‍ ശേഖരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. ജിബിന്‍ അനുസ്മരണ സമ്മേളനത്തില്‍ ‘എഴുത്ത്, വായന, സമൂഹം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വര്‍ഗ്ഗ ക്ഷേമത്തിനടക്കം വിവിധ വകുപ്പുകളിലായി കോടികളാണ് ബജറ്റില്‍ നീക്കിവെക്കുന്നത്. എന്നാല്‍ ഇതില്‍ എത്ര ശതമാനം താഴേത്തട്ടില്‍ അര്‍ഹരായവര്‍ക്ക് ഗുണപ്രദമായി എന്നത് കണക്കെടുക്കേണ്ടതാണ്. ജലവൈദ്യുത-ജലസേചന പദ്ധതികള്‍, വീട് നിര്‍മ്മാണം എന്നിവയില്‍ കോടികളാണ് പാഴായത്.
15ന് ആരംഭിച്ച വിവരശേഖരണം 31 ന് അവസാനിക്കും. കമാല്‍ വരദൂര്‍, എന്‍. രാജേഷ്, ഫാ. ജോയിസ് വയലില്‍, എസ്. ശ്രീശാന്ത്, പി.വി. ജീജോ, രമേഷ് കോട്ടൂളി, ബൈജു ബാപ്പുട്ടി, എ.കെ. ശ്രീജിത്ത്, എസ്. ജയകൃഷ്ണന്, എസ്. കെ. രാജേഷ്, സജീവന് കല്ലേരി, പി. സുബീഷ് എന്നിവര്‍ സംസാരിച്ചു. ജിബിന്ന്റെ അച്ഛന് പി. ബാബു ജേക്കബ് തോമസിന് ഉപഹാരം നല്കി. സുനില്‍ ബേബി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: