ആലപ്പുഴ: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്. ദേവദാസ് ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് എന്നത് ലോകം മുഴുവന്‍ അംഗീകരിച്ച തത്ത്വമാണ്.
ഒരു രാജ്യത്ത് ഒന്നിലധികം സിവില്‍ കോഡുകള്‍ ഉണ്ടാകുവാന്‍ പാടില്ല. മതത്തിന്റെ അടിസ്ഥാനത്തിലും വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേകം സിവില്‍കോഡുകള്‍ വേണമെന്ന വാദം രാജ്യത്തെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കൂ. ഏക സിവില്‍ കോഡിന്റ കാര്യത്തില്‍ ഹിന്ദുക്കളില്‍ത്തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്.
ഇസ്ലാമിലും കൃസ്ത്യാനികളിലും ഹിന്ദുക്കളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. പക്ഷെ ഒരു രാജ്യമെന്ന നിലയില്‍ ഭാരതത്തിനു് നിലനില്ക്കണമെങ്കില് ഏക ക്രിമിനല്‍ കോഡ് എന്ന പോലെ ഏക സിവില്‍ കോഡ് അനിവാര്യമാണെന്ന് ദേവദാസ് പറഞ്ഞു.
ഏക സിവില്‍ കോഡ് ആവീഷ്ക്കരിക്കുമ്പോള് ജാതി, മത വ്യത്യാസങ്ങള്‍ക്കു പരിയായി നിലകൊള്ളുന്ന സ്കാന്ഡിനേവിയന് രാജ്യങ്ങളുടേയും സ്വിറ്റ്സര്ലണ്ടിന്റേയും മാതൃക സ്വീകരിക്കുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ മാത്രമേ ചര്‍ച്ച പാടുള്ളു എന്നും ദേവദാസ് പറഞ്ഞു.
ഏക സിവില്‍കോഡ് എന്നു കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുന്ന ഇസ്ലാമിസ്റ്റുകളൂം ഹിന്ദുക്കളും സിക്കുകാരും ആത്മപരിശോധന നടത്തണം. രാജ്യതാല്‍പ്പര്യമാണ് പ്രഥമമെങ്കില് നോട്ട് നിരോധനം പോലെ ഈ വിഷയത്തിലും പ്രധാനമന്ത്രി ശക്തമായ നിലപാടുകള്‍ക്ക് തയ്യാറാകണമെന്ന് ദേവദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: