കോഴിക്കോട്(വടകര): ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാലക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വടകര അമൃത വിദ്യാലയത്തില്‍ ഡിസംബര്‍ 24 മുതല്‍ 29 വരെ നടക്കുന്ന ശില്പശാലയില് 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി അധ്യാത്മാനന്ദ സരസ്വതി, ശില്പശാല ഉദ്ഘാടനം ചെയ്യും.
ശില്പശാലയുടെ ഭാഗമായി 28ന് വൈകുന്നേരം നാലുമണിക്ക് വടകര നഗരത്തില്‍ ശോഭായാത്രയും, കോട്ടപ്പറമ്പില്‍ സ്ത്രീശക്തി സമ്മേളനവും നടക്കും.
കേന്ദ്ര മന്ത്രിമാരടക്കം നിരവധി പ്രമുഖ വ്യക്തികള്‍ ശില്പശാലയില് പങ്കെടുക്കും. ശില്പശാലയുടെ വിജയത്തിനായി രാഷ്ട്രപതി ഭവന് റിട്ട. അണ്ടര്‍ സെക്രട്ടറി പി. രതിയുടെ അധ്യക്ഷതയില്‍ സ്വാമിനി ശിവാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, സിസ്റ്റര്‍ പി.കെ. രാധാബഹന്, ബ്രഹ്മചാരിണി തനൂജ, കെ. പി. രാധാകൃഷ്ണന്, ഡോ. ആര്യാദേവി, എ.കെ. ശ്രീധരന്, അഹല്യാ ശങ്കര്‍, ടി.പി. രാജന് എന്നിവര്‍ രക്ഷാധികാരികളായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ബാലഗോകുലം സംസ്ഥാന സെക്രട്ടറിമാരായ കെ. മോഹന്‍ദാസ്, പി. സ്മിതാവത്സലന് ട്രഷറര്‍ ഒ. ബാലന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: