നോട്ടുവേട്ട ഒരു മാസം പിന്നിടുമ്പോള്‍ കള്ളപ്പണക്കാരന്റെ ചുവന്ന സ്വപ്നത്തിന് മാറ്റത്തിന്റെ മണിയഴകേറുന്നു. വിളറിപൂണ്ട വിപ്ലവകാരി അന്തിചര്‍ച്ചയില്‍ അരിവാളുപോലെ വളഞ്ഞുനിന്ന് കള്ളന് കാവലാള്‍ ചമയുമ്പോള്‍ ദിവസക്കൂലിക്കാരന്റെ അടിവസ്ത്രത്തില്‍ വരെ കള്ളപ്പണം ഒളിപ്പിച്ചുവച്ച് ക്യൂ നിര്‍ത്തി മാറാന്‍ ശ്രമിച്ച വയറന്‍ മോഹങ്ങള്‍ ഇപ്പോള്‍ ചുവന്ന കുടപിടിച്ചുകൊണ്ട് അട്ടിമറിക്കും കലാപത്തിനും ആഹ്വാനം ചെയ്യുന്നു.
എങ്കിലും ജനം വളരെ പക്വതയോടെ ഈ യുദ്ധസാഹചര്യത്തെ നേരിടുകയാണ്. കാരണം, ‘ഇന്നിന്റെ സഹിഷ്ണുത നല്ലൊരു നാളയെ സൃഷ്ടിക്കും’ എന്ന വിശ്വാസം ജനസമക്ഷം സമര്‍പ്പിച്ചുകൊണ്ട് അനേകായിരം പേര് ഓരോ വ്യക്തിയിലും ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസമാണ് രാജ്യത്ത് കാണുന്ന ഈ സമാധാനാന്തരീക്ഷം. ആദ്യം കമ്പ്യൂട്ടറിനെ എതിര്‍ത്തു. പിന്നെ മൊബൈല്‍ ഫോണിനെ എതിര്‍ത്തു. അതിനുശേഷം എടിഎം മെഷീനെ എതിര്‍ത്തു. സമരം ചെയ്ത് തൊഴില്‍ശാലകള്‍ അടപ്പിച്ചതുപോലെ ടെക്നോളജിയേയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ നോക്കി. പക്ഷെ ടെക്നോളജി ഇപ്പോള്‍ കപട വിപ്ലവത്തെ തോല്‍പ്പിച്ചു.
പണി പോയ ചിറ്റപ്പനും മക്കളും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നു എന്നാണ് അറിവ്.
മോഹന്‍ കുമാര്‍, പോത്തന്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: