‘തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ദേശസ്നേഹം’ എന്ന ശീര്‍ഷകത്തില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍(ഡിസംബര്‍ 10) പ്രസിദ്ധീകരിക്കപ്പെട്ട പിതൃശൂന്യകുറിപ്പില് രാജ്യസ്നേഹികളെ പുച്ഛിക്കുന്ന ഹീന പരാമര്‍ശമുണ്ട്. ഭാരതീയത പ്രതിനിധാനം ചെയ്യുന്ന മാതൃരാജ്യനാഗരികത വന്ധ്യയാണെന്നും, ഭാരതീയതയില്‍ അഭിമാനം കൊള്ളുന്ന രാജ്യസ്നേഹി ”സ്വപത്നി വന്ധ്യയായതിന് മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് വന്ധ്യംകരണം വിധിക്കുന്നവരും സ്വമാതാവിനോടുള്ള സ്നേഹം അയല്‍വാസിയുടെ അമ്മയെ ദ്രോഹിച്ചുകൊണ്ട് പ്രകടിപ്പിക്കുന്നവരും” ആണെന്നും പറയുന്ന ‘മാന്യന്’ തന്റെ ഊരും പേരും വ്യക്തമാക്കാതെ എഴുതുന്നതും അത്തരം വാറോലകള്‍ പ്രസിദ്ധീകരിക്കാന്‍ ‘ചന്ദ്രിക’ ധൃഷ്ടമാകുന്നതും സ്വരാജ്യസ്നേഹമുള്ളവര് ഗൗരവപൂര്‍വം കാണേണ്ടതാണ്.
ദേശസ്നേഹം സത്യവിശ്വാസത്തിന്റെ ഭാഗമാണെന്നും രാജ്യത്തിലെ ഭരണകൂടത്തിന് തുരങ്കം വെക്കല്‍ ഗുരുതര തിന്മയാണെന്നും പഠിപ്പിച്ച അഹ്മദിയ്യാ ദര്‍ശനത്തെ പ്രഘോഷണം ചെയ്യേണ്ട ‘ചന്ദ്രിക’ ഇത്തരം പിതൃശൂന്യ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരുന്ന സഊദി സലഫി തീവ്രവാദത്തിന്റെയും, മൗദൂദി ചിന്തയുടെയും ദുഃസ്വാധീനഫലമായിട്ടാണ്. ‘സ്വരാജ്യസ്നേഹം സത്യവിശ്വാസ (ഈമാന്‍) ത്തിന്റെ ഭാഗമാണെന്ന’ നബി വചനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അഹ്മദിയ്യാ വിഭാഗത്തെ ജമാ അത്തെഇസ്ലാമിയുടെ സ്വാധീനത്തിന് വിധേയമായി എതിര്‍ക്കുന്നവര്‍ ദേശതാല്പര്യത്തെ മാനിക്കാത്തവരാണ്. ഇതിനെ നാം കരുതിയിരിക്കേണ്ടതുണ്ട്.
ടി. ജംഷാദ് കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: