ഇടുക്കി: കൊലക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തിടുക്കം കാട്ടിയത് മന്ത്രി എംഎം മണിക്ക് വിനയായി. കുറ്റപത്രം തന്നെ തള്ളണമെന്ന വലിയ ആവശ്യമാണ് കോടതിയില്‍ ഉന്നയിച്ചത്. ഇതിനായി ഹൈക്കോടതി അഭിഭാഷകനായ ശ്രീകുമാറിനെയാണ് നിയമിച്ചത്.
പല ദിവസങ്ങളിലായി അഞ്ച് നാള് കൊണ്ട് കേസിന്റെ വാദം പൂര്‍ത്തിയായപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി ജയചന്ദ്രനെയും സിഐടിയു നേതാവ് എ.കെ ദാമോദരനെയും പ്രതിയാക്കണമെന്ന് സ്പെഷ്യല്‍ പ്രോസക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്താണെങ്കിലും വിധി വന്നപ്പോള്‍ മണിയുടെ ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ജില്ലയിലെ മുതിര്‍ന്ന നേതാവിന് പ്രതിപ്പട്ടികയില്‍ കയറേണ്ടിയും വന്നു. കേസ് നടപടികളെ നേരിട്ടിരുന്നെങ്കില്‍ മണിക്ക് ഇത്ര തിരിച്ചടി കോടതിയില്‍ നിന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
കുറ്റപത്രം തള്ളാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിടുതല്‍ ഹര്‍ജിക്ക് തീര്‍പ്പ് കല്പ്പിക്കുമ്പോള് മണിക്കെതിരെയുള്ള കുരുക്ക് മുറുകാന്‍ സാധ്യത ഏറുകയാണ്. കീഴ്ക്കോടതി വിധിക്കെതിരെ പ്രതിഭാഗം നീക്കം നടത്തിയാല്‍ ബേബിയുടെ ബന്ധുക്കളും കോടതിയെ സമീപിക്കും. കേസ് വളരെ പഴക്കമുള്ളതാണെന്നും ഇതിനാല്‍ കീഴ്ക്കോടതിയില്‍ വാദം തുടരാന്‍ അനുമതി നല്‍കണമെന്നുമാകും ബേബിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: