ആലപ്പുഴ: പൊതുവിതരണമേഖലയില്‍ കേരളം പിന്നില്‍ പോയെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ കുറ്റസമ്മതം. ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിതരണമേഖലയില്‍ ഉന്നതമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള കേരളം ഇക്കാര്യത്തില്‍ പിന്നില്‍പോയി. ഈ സര്‍ക്കാര്‍ വന്നശേഷം പല ശ്രമങ്ങളും നടത്തിയെങ്കിലും നടപ്പായില്ല. ഭക്ഷ്യനയം 2013ല്‍ വന്നതാണെങ്കിലും നാളിതുവരെ സംസ്ഥാനത്ത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുകായിരുന്നു.
മനുഷ്യത്വപരമായ സമീപനമില്ലാതെ സെന്‍സസ് എടുത്ത ഉദ്യോഗസ്ഥരാണ് മുന്‍ഗണന പട്ടികയില്‍ കുഴപ്പമുണ്ടാക്കിയതെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ജി. സുധാകരന് പറഞ്ഞു. ഇത് ഭരണഘടനാവകാശങ്ങളുടെ ധ്വംസനമാണെങ്കിലും ജനം സഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞകാലങ്ങളിലെ പിടിപ്പുകേട് റേഷന്‍ സമ്പ്രദായത്തെ തകര്‍ത്തു തരിപ്പണമാക്കിയതായും സുധാകരന് പരിതപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: