കോഴിക്കോട്: കോടതി പരാമര്‍ശിച്ച എം.എം മണിയെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊലപാതകി ഉള്‍പ്പെട്ട മന്ത്രിസഭ കേരള ജനതയോടുള്ള വെല്ലുവിളിയാണ്. കൊലപാതകിയായ മന്ത്രിയെ സല്യൂട്ട് ചെയ്യുന്ന പോലീസിന് എങ്ങനെ ക്രമസമാധാനം പാലിക്കാനാകും, മണിയെ മന്ത്രിയാക്കിയതു തന്നെ ക്രിമിനല്‍ പ്രവര്‍ത്തനത്തിനുള്ള മുഖ്യമന്ത്രിയുടെ പാരിതോഷികമാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ജയരാജന് രാജിയെന്നാണ് കോടിയേരി പറഞ്ഞത്.
ജയരാജന്റെയും മണിയുടേയും ധാര്‍മികതകള്‍ തമ്മില്‍ എവിടെയാണ് വ്യത്യാസമെന്ന് കോടിയേരി വ്യക്തമാക്കണം. ആദ്യം ജയരാജന് ഇപ്പോള്‍ മണി. അടുത്തത് ലാവലിന്‍ വിധി വരുമ്പോള്‍ പിണറായിയാകും രഘുനാഥ് പറഞ്ഞു. വ്യക്തികള്‍ക്കല്ല, കൊലപാതകങ്ങളുടെയും അഴിമതിക്കാരുടെയും പാര്‍ട്ടിയായ സിപിഎം ആണ് യഥാര്‍ത്ഥ പ്രശ്നം.
ദേശദ്രോഹികളോടും മാവോയിസ്റ്റുകളോടും മൃദു സമീപനം കൈക്കൊള്ളാന്‍ പോലീസിനോട് ആഹ്വാനം ചെയ്യുന്ന പിണറായി സേനയുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ്. യുഎപിഎക്കെതിരായ കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന തീവ്രവാദികളെ സഹായിക്കാനാണെന്നും പി.രഘുനാഥ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: