ന്യൂദല്‍ഹി: കള്ളപ്പണക്കാര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ വരാനിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബര്‍ 30ന് ശേഷം സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കുറയും. എന്നാല്‍ അഴിമതിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.
മുംബൈയില്‍ മെട്രോ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ മാസം 30 വരെയാണ് സമയം അനുവദിച്ചത്. ഇതിന് ശേഷം കടുത്ത നടപടികളുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.
നോട്ട് റദ്ദാക്കാനുള്ള തീരുമാനം ചരിത്രപരമായിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങള്‍ കള്ളപ്പണവും അഴിമതിയും ഒരിക്കലും അംഗീകരിക്കില്ല. നോട്ട് റദ്ദാക്കിയത് പ്രയാസമുണ്ടാക്കിയെങ്കിലും ജനങ്ങള്‍ സര്‍ക്കാരിനെ പിന്തുണച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമം നടന്നു. എന്നാല്‍ വിമര്‍ശകരുടെ വലയില്‍ വീഴാതെ കള്ളപ്പണത്തിനെതിരായ നടപടിയെ അവര്‍ പിന്തുണച്ചു. രാജ്യത്തെ പ്രധാന പ്രശ്നങ്ങള്‍ക്ക് വികസനം മാത്രമാണ് പരിഹാരമെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: