ശബരിമല: ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടാനുള്ള നടപടികള്‍ ദേവസ്വംബോര്‍ഡ് ആരംഭിച്ചു. നിലവില്‍ പെന്ഷന് പ്രായം 56 ആണ്. ഇത് 58 ആക്കാനാണ് ശ്രമം . സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെയും പെന്ഷന് പ്രായം ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയാണിത്.
ബോര്‍ഡിലെ നല്ലൊരുപങ്ക് ജീവനക്കാര്‍ പെന്ഷനാകാനിരിക്കെ ദേവസ്വംബോര്‍ഡിന് താല്പര്യമുള്ളവരെ നിലനിര്‍ത്താനാണ് ഈ നീക്കമെന്നാണ് ആരോപണം. നിരവധി യുവാക്കള്‍ തൊഴില്‍ കാത്തു നില്ക്കുമ്പോള് പ്രായം വര്‍ദ്ധിപ്പിക്കുന്നത് വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കിട്ടുണ്ട്.
അമ്പതില്പരം ജീവനക്കാരാണ് 2017 ജൂലൈവരെ വിരമിക്കാനുള്ളത്. ബോര്‍ഡ് നിയമനം വൈകുന്ന പശ്ചാത്തലത്തില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതുമൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് ബോര്‍ഡിലെ ചില അംഗങ്ങളുടെ അഭിപ്രായം. പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍തന്നെ ഈ നീക്കത്തിനെതിരെ വിവിധ ദേവസ്വം എം്േപ്ലായീസ് സംഘടനകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
നിലവിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ഈ തീരുമാനം ബാധിക്കും. നൂറോളം ഒഴിവുകളാണ് ഇപ്പോള്‍ ദേവസ്വംബോര്‍ഡില്‍ നികത്താനുള്ളത്. ബോര്‍ഡില്‍ കുറെവര്‍ഷങ്ങളായി നിയമനം പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏകീകൃത ദേവസ്വം റിക്രൂട്ടിംഗ് ബോര്‍ഡ് രൂപീകരിക്കുകയും മുന്‍ എഡിജിപി പി. ചന്ദ്രശേഖരനെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒഴിവുകള്‍ നികത്താനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ മാറുകയായിരുന്നു. അടുത്തിടെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ചെയര്‍മാനായി പുതിയ റിക്രൂട്ടിംഗ് ബോര്‍ഡ് രൂപീകരിച്ചത്. ബോര്‍ഡ് 24ന് സ്ഥാനമേല്‍ക്കാനിരിക്കെയാണ് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
ദേവസ്വംബോര്‍ഡില്‍ ക്ലാര്ക്ക്മുതല് കമ്മീഷണര്‍ വരെയുളള എസ്ററാബ്ലിഷ്മെന്റ് വിഭാഗവും ശാന്തിക്കാര്‍ ,കഴകം,തളി,വാച്ചര്‍ എന്നിങ്ങനെ രണ്ടുതരത്തിലുളള ജീവനക്കാരാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: