കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ നാള് മുതല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രമേയം പാസ്സാക്കി.
ഏഴു മാസത്തിനുള്ളില്‍ 90 ലധികം പട്ടികജാതി വര്‍ഗ പീഡനകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പട്ടിക ജാതി യുവാവ് കസ്റ്റഡി മരണത്തിനിരയായി. കുറ്റ്യാടിയില്‍ ആതിര എന്ന ദളിത് പെണ്‍കുട്ടി പോലീസ് പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്തു. പട്ടികജാതി യുവതികളെ കൈക്കുഞ്ഞിനൊപ്പം ജയിലടച്ചു. പട്ടികവര്‍ഗ യുവാക്കളെ അകാരണമായി മര്‍ദ്ദിച്ചവശരാക്കി.
അവസാനമായി നാട്ടകം ഗവ. പോളിടെക്നിക്കില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പട്ടികജാതിവിദ്യാര്ത്ഥികളെ ക്രൂരമായി പീഡിപ്പിച്ചതുവരെയുള്ള സംഭവങ്ങള്‍ പിണറായി സര്‍ക്കാറിന്റെ ദളിത് വിരുദ്ധതയ്ക്ക് ഉദാഹരമണമാണ്. പട്ടികജാതിവിദ്യാര്ത്ഥികളുടെ മുറിയ്ക്ക് ‘പുലയക്കുടില്‍’ എന്ന് വിളിച്ചത് കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കും.
ജിഷയുടെ കൊലപാതകത്തെ ഉയര്‍ത്തിപ്പിടിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാറാണ് ഈക്രൂരതയ്ക്ക് നേതൃത്വം വഹിക്കുന്നത് . ദളിത് വിരുദ്ധത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി മുന്നറിയിപ്പു നല്കി.
ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരവും സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയും കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തില്‍ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
അടിസ്ഥാന ജനതയുടെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ഹിന്ദു ഐക്യവേദി കടന്നുചെല്ലണമെന്നും സാധാരണ ജനം അത് ആഗ്രഹിക്കുന്നു. ഹിന്ദു ഐക്യവേദി നേതൃത്വം കൊടുത്ത പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ ഹൈന്ദവ ഐക്യത്തിന്റെ പ്രേരണസ്രോതസ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശശികല ടീച്ചര്‍ക്ക് നേരെയുള്ള കുപ്രചരണങ്ങള്‍ ഗൂഢാലോചന : ആര്.വി. ബാബു
കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറിന് നേരെ നടക്കുന്ന പ്രചരണങ്ങളും പോലീസ് നടപടിയും രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ വാക്കുകള്‍ കേരള സമൂഹം ഏറ്റെടുത്തത് രാഷ്ട്രീയ നേതൃത്വങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നു.
പത്ത് വര്‍ഷം മുമ്പ് ടീച്ചര്‍ നടത്തിയ പ്രസംഗങ്ങളിലെ വാക്കുകള്‍ അടര്‍ത്തിമാറ്റി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യാഖ്യാനം നല്കി ഇപ്പോള്‍ കുത്തിപ്പൊക്കുന്നത് ഹിന്ദു ഐക്യവേദി ശക്തിയാര്‍ജ്ജിച്ചതും ജാതിഭേദമെന്യേ ഹിന്ദുക്കള്‍ ഒന്നിക്കുന്നതും തങ്ങളുടെ രാഷ്ട്രീയത്തിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് . കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തില്‍ നടന്ന ഹിന്ദുഐക്യവേദിയുടെ സംസ്ഥാന പഠനശിബിരത്തില്‍ ക്ലാസ്സെടുക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി നേതാക്കള്‍ എന്തു പറയുന്നു എന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൊതുജനങ്ങളും സാകൂതം വീക്ഷിക്കുന്നു.
12 വര്‍ഷം കൊണ്ട് ഹിന്ദു ഐക്യവേദി നേടിയത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്. ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും പ്രക്ഷോഭങ്ങളും കേരളത്തില്‍ സാമുദായിക വ്യത്യാസങ്ങള്‍ക്കപ്പുറം ഹിന്ദുമനസ്സ് വളര്‍ത്തിയെടുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: