അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വ്യക്തിപരമായ കാര്യങ്ങള്‍ വരുമ്പോള്‍ അതെല്ലാം മറന്നു കളയും. പറയുന്ന വാക്കുകളുടെ അന്തസത്ത പോലും നോക്കാതെ എല്ലാ അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്യും. എല്ലാ തെറ്റായ കാര്യങ്ങളടങ്ങിയ വാര്‍ത്തകളിലും ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം പിടിക്കും. അത് അഴിമതിയാകട്ടെ, സ്ത്രീകളെ അപമാനിക്കുന്ന വാര്‍ത്തയാകട്ടെ, ഹവാലാ പണമിടപാടകട്ടെ എല്ലാത്തിലും കേജ്രിവാളിന്റെ സാന്നിധ്യമുണ്ടാകും. ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ പുതിയ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തെറ്റായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കുടുങ്ങിയതാണ് കേജ്രിവാളിന് തലവേദന സൃഷ്ടിച്ചിരിക്കുന്ന പുതിയ കാര്യം.
കേജ്രിവാളിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആപ്പിനും നിരവധി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും പണം ഒഴുകിയെത്തുന്നുണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അത്തരം അന്താരാഷ്ട്ര ഏജന്‍സികളില്‍ ചിലത് രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണ്. അവരില്‍ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോള്‍ അവരുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും. അത് തന്നെയാണ് കേജ്രിവാളും ചെയ്തത്. രാജ്യ വിരുദ്ധമായ പ്രവര്‍ത്തികള്‍ ലക്ഷ്യം വച്ചാണ് കേജ്രിവാള് ഇന്ത്യന്‍ സൈന്യത്തിനെതിരെയും സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരേയും ഘോരഘോരം പ്രസംഗിച്ചത്, കനയ്യ കുമാറിനെ പിന്തുണച്ചത്, പഞ്ചാബിലെ ഖാലിസ്താന്‍ മൂവ്മെന്റിനെ മഹത്വ വല്‍ക്കരിച്ചത്.
ആദായ നികുതി വകുപ്പിന്റെ സെക്ഷന്‍ 13 എ അനുസരിച്ച് ഒരു പാര്‍ട്ടിക്ക് 20000ത്തിന് മേലെ വരുമാനം വരികായാണെങ്കില്‍, ആ വരുമാനം സംബന്ധിച്ച എല്ലാ രേഖകളും നികുതി വകുപ്പില്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ആം ആദ്മിയാകട്ടെ ഇത്തരം കീഴ്വഴക്കങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അവര്‍ ആദായ നികുതി വകുപ്പിന് നല്‍കിയത് തെറ്റായ റിപ്പോര്‍ട്ടുകളാണ്. ആപ്പിന് ലഭിച്ച ഫണ്ടുകള്‍ സംബന്ധിച്ച ഒരു വിവരങ്ങളും തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തിയ ആദായ നികുതി വകുപ്പ് സമ്മന്‍സ് അയക്കുകയും ചെയ്തു. ജൂണ്‍ ആറിനാണ് ആദ്യ സമ്മന്‍സ് അയക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 16, ജൂലൈ എട്ട്, ആഗസ്റ്റ് ഏഴ് എന്നീ തീയതികളിലും ആപ്പിന് സമ്മന്‍സ് അയച്ചു. ഇതൊന്നും ആപ്പിനെയോ കേജ്രിവാളിനെയുമുണ്ടോ കുലുക്കുന്നു. വിഷയത്തോട് പ്രതികരിച്ച് ഒരു കത്ത് പോലും ആപ്പ് ആദായ നികുതി വകുപ്പിന് തിരിച്ചയച്ചില്ല. എന്നാല്‍ അതിന് പകരമായി ആപ്പ് ചെയ്തതെന്തെന്നോ? തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് ഫണ്ട് നല്‍കിയവരുടെ പേര് വിവരങ്ങള്‍ നീക്കം ചെയ്തു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ഇത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. അണ്ണാ ഹസാരെയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
വെബ്സൈറ്റില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ച് വരികയാണെന്നുമാണ് ആപ്പ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിക്ക് ഫണ്ട് നല്‍കിയവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് കേജ്രിവാള് വ്യക്തമാക്കി. തുടര്‍ന്ന് ആദായ നികുതി വകുപ്പ് അവസാന മുന്നറിയിപ്പെന്ന നിലയില്‍ ആപ്പിന് കത്തയച്ചു. ഒക്ടോബര്‍ 15ന് കത്ത് ലഭിച്ച ആം ആദ്മി പാര്‍ട്ടി ആദായ നികുതി വകുപ്പിന് പകരമായി തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന്റെ മറുപടി കത്തയച്ചത്. ഇവിടെയാണ് കഥയുടെ ട്വിസ്റ്റ്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച പാര്‍ട്ടിയുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങളില്‍ ചില തെറ്റുകളുണ്ടെന്നും അത് തിരുത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും ആപ്പിന്റെ മറുപടി കത്തില്‍ വ്യക്തമാക്കുന്നു. ഇത് കരുതി കൂട്ടിയുണ്ടാക്കിയ പിഴവല്ലെന്നും അശ്രദ്ധമായി സംഭവിച്ചതാണെന്നും എഎപി ഇതിനെ പറ്റി വാദിക്കുകയും ചെയ്തു. എന്നാല്‍ തെറ്റ് ഒരു പ്രവിശ്യം സംഭവിക്കാം, അത് എപ്പോഴും സംഭവിക്കുമോ? ചെറിയ തുകകളുടെ തെറ്റ് സംഭവിക്കാം, 16 കോടിയുടെ പിഴവ് സംഭവിക്കുമോ? അതിനെ തെറ്റെന്ന് വിളിക്കാന്‍ സാധിക്കുമോ, അത് ഫണ്ട് നല്കിയ അന്താരാഷ്ട്ര ഏജന്‍സിയെ മറയ്ക്കാനുള്ള ആപ്പിന്റെയും കേജ്രിവാളിന്റേയും ഗൂഢ തന്ത്രമല്ലെ?? എന്തുകൊണ്ടാണ് ജൂണ്‍ മാസം മുതല്‍ ആപ്പിന്റെ വെബ്സൈറ്റ് ലഭ്യമാകാതിരുന്നത്? ഇതെല്ലാം തെളിയിക്കുന്നത് ആം ആദ്മി പാര്‍ട്ടി എന്തോ വലിയ കാര്യം മറയ്ക്കുന്നുണ്ടെന്നതാണ്.
മോദി സര്‍ക്കാര്‍ നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയതിന് ശേഷം പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചാരണം വരെ എഎപി ഉപേക്ഷിച്ചു. വിവിധ മുന്‍സിപാലിറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് എഎപി പിന്മാറി. ഇതെല്ലാം കാണിക്കുന്നത് ആം ആദ്മി എന്ന പാര്‍ട്ടി മുഴുവനായി കള്ളപ്പണത്തില്‍ മുങ്ങിയാണ് മുന്നോട്ട് പോകുന്നതെന്നാണ്!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: