തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍, പാനല്‍ ചര്‍ച്ചയ്ക്കായി വിവാദ വിഷയമായ പട്ടണം ഉദ്ഖനനം ഉള്‍പ്പെടുത്തുന്നത് അനുചിതമായെന്ന് വിചാരകേന്ദ്രം.
സത്യസന്ധവും ശാസ്ത്രീയവുമായ ഗവേഷണ രീതികള്‍ അട്ടിമറിച്ചതിന്റെ പേരില്‍, പ്രശസ്ത ചരിത്രകാരന്മാരുടെയും പുരാവസ്തുപണ്ഡിതന്മാരുടെയും എതിര്‍പ്പ് നേരിടുന്ന പട്ടണം ഉദ്ഖനനത്തിന് വിശ്വാസ്യത നേടിക്കൊടുക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സംശയം. ജോയിന്റ് സെക്രട്ടറി ആര്. സഞ്ജയന് പ്രസ്താവനയില്‍ പറഞ്ഞു.
മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഉദ്ഘാടനത്തിന് ഫെബ്രുവരി അവസാനം കൊടുങ്ങല്ലൂര്‍ സന്ദര്‍ശിച്ച രാഷ്ട്രപതിയുടെ പരിപാടിയില്‍ നിന്ന് അവസാനനിമിഷം പട്ടണം എക്സിബിഷന് ഒഴിവാക്കപ്പെട്ടിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച അജണ്ടകള്‍ സ്ഥാപിച്ചെടുക്കാന്‍ ചില വിദേശ ബൈബിള്‍ പണ്ഡിതന്മാരുടെ ഒത്താശയോടെ നടത്തിയ പട്ടണം ഉദ്ഖനനം, ഇല്ലാത്ത പുരാവസ്തുക്കള്‍ കണ്ടെത്തിയതായി പ്രചരിപ്പിച്ചും അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിച്ചും കപട ഉദ്ഖനനത്തിന്റെ ഉത്തമ ഉദാഹരണമായി മാറി.
പട്ടണം ഉദ്ഖനനത്തിനെതിരെ ഉയര്‍ന്ന പരാതികളെക്കുറിച്ച് 2015 ഡിസംബറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനു മുന്നോടിയായി പട്ടണം ഉദ്ഖനനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ഏറ്റവും ഒടുവിലായി പട്ടണം ഉദ്ഖനനത്തിന് നേതൃത്വം കൊടുത്ത കെസിഎച്ച് ആറിനും അതിന്റെ ഡയറക്ടര്‍ക്കും എതിരെ സാമ്പത്തിക ക്രമക്കേടുള്‍പ്പെടെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം കേന്ദ്ര അഭ്യന്തരവകുപ്പ് ലൈസന്‍സ് റദ്ദുചെയ്ത കേരളത്തിലെ 20 എന്‍ജിഒ കളില്‍ കെസിഎച്ച്ആറും ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച്, രാഷ്ട്രപതി പങ്കെടുന്ന പരിപാടിയില്‍ പട്ടണം ഉദ്ഖനനം ഉള്‍പ്പെടുത്താനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: