കട്ടപ്പന: മേരികുളം പള്ളിയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ മണ്ണെടുത്തതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഉപ്പുതറ സ്റ്റേഷനിലെ എസ്ഐ റാങ്കുള്ള ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മൂന്നാഴ്ച മുന്‍പ് മേരികുളം പള്ളിയില്‍ എത്തിയ യുവാവിനെയും പുരോഹിതനെയും ആക്രമിച്ച പ്രതിയെ രക്ഷപ്പെടുത്താന്‍ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന ആക്ഷേപം നേരിടുന്ന ഉദ്യോഗസ്ഥനെതിരെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്.
മണ്ണെടുത്തതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയെന്നും പള്ളിയുടെ ചുമതലക്കാരില്‍ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് പരാതി. പണം വാങ്ങിയ ശേഷം പിന്നീട് വീണ്ടും കാണണമെന്നും എസ്ഐ പറഞ്ഞതായാണ് പള്ളിയുടെ ഭാരവാഹി ഉന്നത പോലീസ് അധികാരികളോട് പറഞ്ഞത്.
കുത്തുകേസിലെ പ്രതിയെ നിസാര വകുപ്പ് ചുമത്തി റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കി രക്ഷപ്പെടുത്തിയ സംഭവത്തില്‍ ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ട് ജില്ലാ പോലീസ് സൂപ്രണ്ട് എറണാകുളം റേഞ്ച് ഐജിക്ക് നല്കി. ഇപ്പോഴത്തെ അന്വേഷണം കൂടിയാകുമ്പോള്‍ നടപടി വേഗത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: